KeralaNews

വിജയരാഘവന്‍ വാതുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ വാതുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്. മുഖ്യമന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുന്നു.

ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ചര്‍ച്ചയെ വര്‍ഗീയവത്കരിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിവഴി പൂര്‍ത്തീകരിച്ച വീടുകളുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതിനെയും ചെന്നിത്തല വിമര്‍ശിച്ചു.

കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ വീടു വച്ചു നല്‍കുന്നതെന്ന പ്രതീതി വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യുഡിഎഫ് ഭരണകാലത്ത് നാലേകാല്‍ ലക്ഷം വീടുകള്‍ നല്‍കിയിരുന്നു. ഏതു സര്‍ക്കാര്‍ വീടു വച്ചുകൊടുത്താലും നല്ലകാര്യമാണ്. എന്നാല്‍ വലിയ വീമ്പു പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത് രാഷ്ട്രീയ കൊലപാതകമാണെന്നും ചെന്നിത്തല ആരോപിച്ചു. സമഗ്ര അന്വേഷണം ഇക്കാര്യത്തില്‍ വേണം. മേഖലയില്‍ സിപിഎം നിരന്തരം അക്രമം നടത്തിവരികയായിരുന്നു. പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button