24.6 C
Kottayam
Thursday, October 24, 2024

ചമ്പായ് സോറന്‍ രാജിവെച്ചു; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി ഹേമന്ത് സോറന്‍

Must read

റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ജെ എം എം മേധാവി ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. നിലവിലെ മുഖ്യമന്ത്രി ചമ്പായ് സോറന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഇന്ത്യാ സഖ്യ എംഎല്‍എമാരും നേതാക്കളും സമവായത്തിലെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായത്.

ഭരണസഖ്യത്തിന്റെ 47 എംഎല്‍എമാര്‍ ഹേമന്ത് സോറനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ത്യാ ബ്ലോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ജൂണ്‍ 28 നാണ് ഹേമന്ത് സോറന് ഹൈക്കോടി ജാമ്യം അനുവദിച്ചത്. അഞ്ച് മാസക്കാലം ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലായിരുന്നു ഹേമന്ത് സോറന്‍. ഇത് മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

2000-ല്‍ ബീഹാറില്‍ നിന്ന് വേര്‍പെടുത്തിയ ജാര്‍ഖണ്ഡിന്റെ 13-ാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം യുപിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായും ജെഎംഎം വര്‍ക്കിങ് പ്രസിഡന്റായും ചമ്പായി സോറന് പുതിയ ചുമതല നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മൂന്നാം നമ്പറായി കണക്കാക്കപ്പെടുന്ന ചമ്പായ് സോറന്‍ ഷിബു സോറന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു.

ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 2 നാണ് ചമ്പായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത്, ഭാര്യ കല്‍പ്പന എന്നിവരെ കൂടാതെ കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജ് ഗുലാം അഹമ്മദ് മിറും സംസ്ഥാന പ്രസിഡന്റ് രാജേഷ് താക്കൂറും ഇന്ത്യാ ബ്ലോക്കിന്റെ യോഗത്തില്‍ പങ്കെടുത്തു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്നെ മുഖ്യമന്ത്രിയാക്കുകയും സംസ്ഥാനത്തിന്റെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തു. ഹേമന്ത് സോറന്‍ തിരിച്ചെത്തിയതിന് ശേഷം ഞങ്ങളുടെ സഖ്യം ഈ തീരുമാനമെടുത്തു. ഹേമന്ത് സോറനെ ഞങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഇപ്പോഴിതാ, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുന്നു,’ സ്ഥാനമൊഴിഞ്ഞതിന് ശേഷം ചമ്പായ് സോറന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം എപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ചോദ്യത്തിന്, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. അതിനിടെ ജെ എം എമ്മിനെതിരെ ബി ജെ പി രംഗത്തെത്തി. കുടുംബാധിപത്യമാണ് ജെ എം എം പിന്തുടരുന്നത് എന്നും സോറന്‍ കുടുംബത്തിന് പുറത്തുള്ള ഗോത്ര നേതാക്കള്‍ താല്‍ക്കാലിക തിരഞ്ഞെടുപ്പുകള്‍ മാത്രമായിരിക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടി പറഞ്ഞു.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. 81 അംഗ നിയമസഭയില്‍ നിലവില്‍ ഇന്ത്യാ സഖ്യത്തിന് 47 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ജെ എം എം (27), കോണ്‍ഗ്രസ് (18), ആര്‍ ജെ ഡി (1) സി പി ഐ എം എല്‍ (1) എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിന്റെ കക്ഷിനില. മറുവശത്ത് എന്‍ ഡി എയില്‍ ബി ജെ പിക്ക് (24), എ ജെ എ സ് യുവിന് (3), എന്‍ സി പിക്ക് (1) എന്നിങ്ങനെയാണ് സീറ്റ് നില. സഭയിലെ നാല് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week