28.7 C
Kottayam
Saturday, September 28, 2024

കുടുങ്ങിയത് സംസ്ഥാനത്തെ ആദ്യ ബയോമെട്രിക് പരിശോധനയ്ക്കിടെ; പിഎസ്‍സി പരീക്ഷയ്ക്കിടെ ഇറങ്ങിയോടിയത് അമൽജിത്തിന്‍റെ വ്യാജൻ

Must read

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കിടെ മത്സരാർഥി ഇറങ്ങിയോടിയെന്ന വാർത്തയാണ് ബുധനാഴ്ച സംസ്ഥാനത്ത് ചർച്ചയായത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയ്ക്കിടെ തിരുവനന്തപുരം പൂജപ്പുരയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നേമം സ്വദേശിയായ അമൽജിത്ത് എന്നയാൾക്ക് വേണ്ടിയാണ് വ്യാജൻ പരീക്ഷയെഴുതാൻ ഹാളിലെത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി എഴുത്തുപരീക്ഷയിൽ പിഎസ്‍സി നടപ്പിലാക്കിയ ബയോമെട്രിക് പരിശോധനയിൽ തന്നെ ആൾമാറാട്ടം പിടികൂടുകയും ചെയ്തു.

പിഎസ്‍സി ആദ്യമായാണ് പരീക്ഷയിൽ ബയോമെട്രിക് പരിശോധന നടപ്പാക്കുന്നത്. സാധാരണ നടത്താറുള്ള ഹാൾടിക്കറ്റ് പരിശോധനയ്ക്ക് പുറമെയാണ് ബയോമെട്രിക് പരിശോധന ഇത്തവണ നടപ്പിലാക്കിയത്. പതിവുപോലെ ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബയോമെട്രിക് പരിശോധന.

ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. വിരലടയാളമാണ് ബയോമെട്രിക് പരിശോധനയ്‌ക്ക് പരിഗണിക്കുക. അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്ക് പിഎസ്‍സി നേരത്തെതന്നെ ബയോമെട്രിക് പരിശോധന നടത്താറുണ്ട്. പക്ഷേ എഴുത്തുപരീക്ഷയ്‌ക്ക് ഇത് ആദ്യമായിട്ടായിരുന്നു പരിശോധന. പരീക്ഷണാടിസ്ഥാനത്തിൽ ഇടവിട്ട പരീക്ഷാകേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നിശ്ചയിച്ചിരുന്നത്.

പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയതോടെ പരീക്ഷ എഴുതാനെത്തിയ യുവാവ് ഇറങ്ങിയോടുകയായിരുന്നു. ജീവനക്കാർ പിന്നാലെ പോയെങ്കിലും പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇയാൾ രക്ഷപ്പെട്ടു.

പൊതു മത്സരപ്പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കാവുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച അതേഘട്ടത്തിലാണ് കേരളത്തിൽ പിഎസ്‍സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടന്നെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. പൂജപ്പുരയിലെ ആൾമാറാട്ടക്കാരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അമൽജിത്തിനെ അടിസ്ഥാനമാക്കിയുമാണ് അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

Popular this week