25.5 C
Kottayam
Wednesday, June 10, 2026

വധു ഒളിച്ചോടി, പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; ഒടുവില്‍ സംഭവിച്ചത്‌

Must read

ലഖ്‌നൗ: വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി. പകരം വധുവിന്റെ ഇളയ സഹോദരിയുമായി വിവാഹം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചെങ്കിലും മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സഹോദരി അറിയിച്ചതോടെ ഇതും മുടങ്ങി. പിന്നാലെ ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിലും സംഘർഷത്തിലും കലാശിച്ചു. ഉത്തർപ്രദേശിലെ ബറേയ്‌ലി ജില്ലയിലെ ബിത്രി ചൈൻപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

ശനിയാഴ്ചയാണ് പ്രദേശവാസിയായ യുവതിയും യുവാവുമായുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച രാത്രി പ്രതിശ്രുതവധു കാമുകനൊപ്പം ഒളിച്ചോടി. വിവാഹത്തിനായി കരുതിയിരുന്ന ആഭരണങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്.

ശനിയാഴ്ച രാവിലെയാണ് വധുവിനെ കാണാനില്ലെന്നും കാമുകനൊപ്പം ഒളിച്ചോടിയെന്നുമുള്ള വിവരം വീട്ടുകാർ അറിഞ്ഞത്. ഇതിനിടെ, വരനും കൂട്ടരും അവരുടെ വീട്ടിൽനിന്ന് വിവാഹവേദിയിലേക്ക് പുറപ്പെട്ടിരുന്നു. നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാനും നാണക്കേടുണ്ടാകാതിരിക്കാനും വധുവിന്റെ ഇളയസഹോദരിയുമായി വിവാഹം നടത്താമെന്ന് വധുവിന്റെ വീട്ടുകാർ തീരുമാനിച്ചു. നാട്ടുപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വരന്റെ വീട്ടുകാരും ഇതിന് സമ്മതിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ വിവാഹചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ സമയത്താണ് വിവാഹത്തിന് സമ്മതമല്ലെന്ന് സഹോദരി അറിയിച്ചത്. താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി പറഞ്ഞു. യുവതിയുടെ കാമുകനും സ്ഥലത്തെത്തി തങ്ങളുടെ പ്രണയം വെളിപ്പെടുത്തി. ഇതിനുപിന്നാലെയാണ് വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായത്. തർക്കം പിന്നീട് സംഘർഷത്തിൽ കലാശിച്ചു.

- Advertisement -

വടികളും കല്ലുകളുമായാണ് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടിയതെന്നാണ് ‘ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. സംഘർഷത്തിൽ ഒട്ടേറെപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. സംഘർഷം രൂക്ഷമായതോടെ വിവാഹത്തിനെത്തിയ അതിഥികൾ പരിഭ്രാന്തരായി. തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നാലുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുംചെയ്തു.

- Advertisement -

വിവാഹം മുടങ്ങിയതോടെ വരനും കൂട്ടരും ഓഡിറ്റോറിയത്തിൽനിന്ന് മടങ്ങി. അതേസമയം, ചോദ്യംചെയ്യാനായാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതെന്നും ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Bride eloped with her lover on the eve of her wedding., Families attempted to substitute the bride with her younger sister., The younger sister refused the marriage due to her own relationship., The dispute between families escalated into a violent clash., The incident occurred in the Bitri Chainpur area of Bareilly district.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജന്റീന ഗോളടിച്ചാൽ പായസം മിക്സ്, ബ്രസീലിന് മഞ്ഞപ്പൊടി;ലോകകപ്പ് ഫുട്‌ബോളിന് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്. ജൂൺ 15 മുതൽ ആരംഭിക്കുന്ന 'സപ്ലൈകോ സോക്കർ ഇലവൻ' എന്ന പ്രത്യേക ഓഫർ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ...

കാസർകോട് ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് വയോധികന് ദാരുണാന്ത്യം; അപകടം കടപ്പുറത്ത് ഇരിക്കുന്നതിനിടെ

കാസർകോട്: ജില്ലയിൽ കാലവർഷം കനത്തതിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വയോധികന് ദാരുണാന്ത്യം സംഭവിച്ചതായി പോലീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. കാസർകോട് പെർവാർഡ് സ്വദേശിയായ അബ്ദുള്ള (65) എന്ന വയോധികനാണ്...

മമത കോണ്‍ഗ്രസിലേക്ക് ? ഉപാധ്യക്ഷയാക്കാമെന്ന് സോണിയ ഗാന്ധി; അഭിഷേക് ബാനര്‍ജിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി; തൃണമൂൽ തകർച്ചക്കിടെ ‘സമയം’ ചോദിച്ച് മമത

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കടുത്ത വിമത ഭീഷണി നിലനില്‍ക്കെ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ...

ഷിഗെല്ല നിയന്ത്രണ വിധേയം, സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയം-കെ.മുരളീധരൻ

കോഴിക്കോട് : സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ വിദ്യാർഥികളിൽ കൂടുതൽ പേർക്ക് ഷിഗെല്ല ബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും...

വയനാട്ടിൽ വീണ്ടും ആനക്കലി; കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു(65)വാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെയാണ് ആക്രണമണമുണ്ടായത്. തിരുനെല്ലി കാട്ടിക്കുളത്തുവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജ്...

Popular this week