29.3 C
Kottayam
Monday, June 8, 2026

ഷൂട്ടൗട്ടില്‍ കണ്ണുനീര്‍,ബ്രസീല്‍ പുറത്ത്‌

Must read

ദോഹ:ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ മറികടന്നു ക്രൊയേഷ്യ സെമിയില്‍ എത്തി. റെഗുലര്‍ ടൈമിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമില്‍ കടന്നു. എക്സ്ട്രാ ടൈമില്‍ നെയ്മറുടെ മനോഹര ഗോളില്‍ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം ക്രൊയേഷ്യ സമനില കണ്ടെത്തി. പെനാല്‍റ്റിയില്‍ നാലിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീലിന്‍റെ തോല്‍വി

സൗത്ത് കൊറിയയെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് എത്തിയ ബ്രസീലിനെ ആദ്യ പകുതിയില്‍ തളക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളടിക്കാനായില്ലാ. 12ാം മിനിറ്റില്‍ ക്രോയേഷ്യയെ മുന്നിലെത്തിക്കാനായി ഇവാന്‍ പെരിസിച്ചിനു അവസരം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം കാണാനായില്ല.

നെയ്മറും വിനീഷ്യസും ചേര്‍ന്ന് ചില നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധം ഉറച്ചു നിന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ നെയ്മറിനു ബോക്സിനു തൊട്ടു പുറത്ത് നിന്നെടുത്ത ഫ്രീകിക്കും ഭീഷണി ഉയര്‍ത്താനായില്ല.

രണ്ടാം പകുതിയില്‍ തുടരെ തുടരെയുള്ള ബ്രസീല്‍ ആക്രമണം കണ്ടുകൊണ്ടാണ് തുടങ്ങിയത്. വിനീഷ്യസിന്‍റെയും നെയ്മറുടേയും, പക്വേറ്റയുടേയും, റോഡ്രിഗോയുടേയും ഒന്നാന്തരം ഷോട്ടുകള്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമനിക്ക് ലിവാകോവിച്ച് രക്ഷപ്പെടുത്തി.

- Advertisement -
20221209 222919

4 മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമില്‍ ഇരു ടീമിനും ഗോളടിക്കാന്‍ കഴിയാഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

- Advertisement -

എക്സ്ട്രാ ടൈമിലും സ്ഥിതിക്ക് മാറ്റമുണ്ടായിരുന്നില്ലാ. ബ്രസീല്‍ ആക്രമണത്തെ ക്രൊയേഷ്യ ചെറുത്ത് നിന്നു. അതിനിടെ ക്രൊയേഷ്യക്ക് ലഭിച്ച സുവര്‍ണാവസരം ബ്രോസോവിച്ച് പുറത്തേക്കടിച്ചു കളഞ്ഞു.

GettyImages 1447974163

എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയുടെ അവസാനം നെയ്മറിന്‍റെ ഗോള്‍ വന്നു. മധ്യത്തില്‍ നിന്നും വണ്‍ ടച്ച് പാസ് നല്‍കി എത്തിയ നെയ്മറിനു പെഡ്രോ ബോള്‍ മറിച്ച് നല്‍കി,അതുവരെ ഗോള്‍ വല സൂക്ഷിച്ച ലിവാകോവിച്ചിനെയും ഡ്രിബിള്‍ ചെയ്താണ് നെയ്മറുടെ ഗോള്‍ പിറന്നത്.

സമനില ഗോള്‍ നേടണം എന്ന് ആയതോടെ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. അതിനുള്ള ഫലവും ക്രൊയേഷ്യക്ക് ലഭിച്ചത്. 117ാം മിനിറ്റില്‍ പെറ്റ്കോവിച്ചിന്‍റെ ബുള്ളറ്റ് ഷൂട്ട് അലിസണെ കീഴ്പ്പെടുത്തി. ക്രൊയേഷ്യ മത്സരത്തില്‍ നടത്തിയ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു ഇത്. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യസ്ഥാനമില്ലാത്ത മഹാപാത; കറങ്ങിത്തിരിയാൻ 14,500 കിലോമീറ്റർ! ഓസ്‌ട്രേലിയയിലെ ഈ വിസ്മയ റോഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെൽബൺ: തുടക്കമോ ഒടുക്കമോ ഇല്ലാത്ത, എങ്ങുമെത്താത്ത രീതിയിൽ വട്ടത്തിൽ ചുറ്റിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് അന്താരാഷ്ട്ര യാത്രാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തുന്നു. ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തെ പൂര്‍ണ്ണമായും വലംവെച്ച് ചുറ്റിക്കിടക്കുന്ന ഈ വിസ്മയ പാതയ്ക്ക്...

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

Popular this week