24.4 C
Kottayam
Sunday, September 29, 2024

ബിൽക്കിസ് ബാനു കേസ്: കീഴടങ്ങാൻ നാലാഴ്ച സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയിൽ

Must read

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ നാലാഴ്ചത്തെ സമയംതേടി പ്രതികളിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. 11 പ്രതികളിലൊരാളായ ഗോവിന്ദഭായി നായിയാണ് ബുധനാഴ്ച സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.

കഴിഞ്ഞ ജനുവരി എട്ടിനാണ് പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ കീഴടങ്ങണമെന്നും വിധിച്ചത്. എന്നാൽ, വിധി വന്നതിനുപിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് 11 പ്രതികളെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചത്.

5 വർഷത്തോളം തടവനുഭവിച്ച പ്രതികളെ 2022 ഓഗസ്റ്റ് 10-ന് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ഇതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന്‌ അധികാരമില്ലെന്നും പ്രതികൾ കീഴടങ്ങണമെന്നും സുപ്രീംകോടതി വിധിച്ചത്.

കേസിലെ നാൾ വഴികൾ

  • 2002 ലെ ഗുജറാത്ത് കലാപ സമയത്ത് കലാപകാരികളിൽ നിന്നും രക്ഷപെടാനായാണ് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു തന്റെ മൂന്ന് വയസായ മകൾക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം റന്ധിക്പൂരിൽ നിന്നും പാലായനം ചെയ്തത്.
  • ചപർവാദ് ഗ്രാമത്തിൽ എത്തിയ കുടുംബത്തെ 30 ഓളം വരുന്ന ആയുധധാരികളായ സംഘം ആക്രമിക്കുകയും ബാനോയെയും, അവരുടെ അമ്മയെയും കുടുംബത്തിലെ മറ്റ് 3 സ്ത്രീകളെയും ആക്രമണ സംഘത്തിലെ 11 പുരുഷന്മാർ ചേർന്ന് കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
  • ആക്രമണത്തിൽ ബാനുവിന്റെ 3 വയസുകാരിയായ മകളുൾപ്പെടെ 7 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.
  • പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിരസിച്ചതിനെത്തുടർന്ന് 2003ൽ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി സമർപ്പിക്കുകയും പിന്നീട് സുപ്രീം കോടതിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു
  • കേസ് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി
  • 2004ൽ കുറ്റക്കാരായ എല്ലാവരെയും സിബിഐ അറസ്റ്റ് ചെയ്തു. കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതകൾ മുൻ നിർത്തി കേസിന്റെ വിചാരണ അഹമ്മദാബാദിൽ നിന്നും ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി.
  • ബലാത്സംഗം, കൊലപാതകം, ഗൂഢാലോചന എന്നിവയിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, അതിൽ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
  • 2008ൽ തങ്ങളുടെ ശിക്ഷ പുന: പരിശോധിക്കണമെന്ന് പ്രതികൾ ബോംബെ ഹൈക്കോടതിക്ക് മുൻപാകെ ആവശ്യപ്പെട്ടു
  • 2017ൽ പ്രതികളായ 11 പേരുടെയും ജീവപര്യന്ത ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
    കുറ്റവാളികളിൽ ഒരാളായ രാധേശ്യാം ഷാ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് 2022ൽ സുപ്രീം കോടതിയെ സമീപിച്ചു.
  • സുപ്രീം കോടതി കേസ് ഗുജറാത്ത് ഹൈക്കോടതിക്ക് കൈമാറി
  • ശിക്ഷാ ഇളവ് നയ പ്രകാരം കേസിലെ 11 പ്രതികളെയും 2022 ആഗസ്റ്റ് 15 ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചു. ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.
  • ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ ബാനോ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു
  • 2023 മാർച്ചിൽ കേസിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
  • 2024 ജനുവരി 8 ന് ഗുജറാത്ത് സർക്കാർ അനുവദിച്ച ഇളവ് റദ്ദാക്കിയ സുപ്രീം കോടതി രണ്ടാഴ്ച്ചക്കകം പ്രതികൾ എല്ലാവരും ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week