25.5 C
Kottayam
Monday, September 30, 2024

ശരണം വിളിച്ച് എന്‍.സി.സി. പരേഡ്;വേദിയൊരുക്കുക മാത്രമാണ് ഡി.ബി കോളേജ് ചെയ്തിട്ടുള്ളതെന്ന് പ്രിന്‍സിപ്പാള്‍

Must read

തിരുവനന്തപുരം: രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എന്‍.സി.സി. പരേഡിന്റെ വീഡിയോയില്‍ വിശദീകരണവുമായി ശാസ്താംകോട്ട ഡി.ബി കോളേജ് അധികൃതര്‍. സംഭവത്തില്‍ ഡി.ബി കോളേജിനോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ബി. ബീന പറഞ്ഞു.

‘പുറത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസം ഇവിടെ ക്യാമ്പ് നടത്തിയിരുന്നു. ആ ക്യാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്യാമ്പിന് വേദിയൊരുക്കുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളത്. ഡി.ബി കോളേജിലെ എന്‍.സി.സി വിഭാഗത്തിനോ ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പ്രചരിക്കുന്ന വീഡിയോയില്‍ പങ്കില്ല.

പരേഡില്‍ ശരണം വിളിച്ചോ എന്ന കാര്യത്തിലും ഉറപ്പ് ലഭിച്ചിട്ടില്ല. ശരണം വിളിച്ചുകൊണ്ട് പരേഡ് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച വിശദീകരണം. സാധാരണ രീതിയില്‍ എന്‍.സി.സി പരേഡുകളില്‍ ഇത്തരണം ശരണം വിളികളോ നാടന്‍ പാട്ടുകളോ ഉപയോഗിക്കാറുണ്ട്. അത് പരേഡിന്റെ താളത്തിന് വേണ്ടിയാണെന്നാണ് എന്‍.സി.സി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം’ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. ബീന പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിള്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ എന്‍.സി.സി പരേഡ് എന്ന തരത്തില്‍ ശരണം വിളിച്ചുകൊണ്ടുള്ള എന്‍.സി.സി പരേഡിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഒരു കോളേജില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന സംശയത്തോടെയാണ് പലരും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഫേക്കാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പ്രസ്തുത വീഡിയോയിലുള്ളത് ഡി.ബി കോളേജിലെ വിദ്യാര്‍ത്ഥികളല്ല എന്ന വിശദീകരണവുമായി കോളേജ് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കോളേജില്‍ എന്‍.സി.സി ചുമതലയുള്ള അദ്ധ്യാപകന്‍ മധുവും സംഭവത്തില്‍ കോളേജിനോ കോളേജിലെ എന്‍.സി.സി വിഭാഗത്തിനോ പങ്കില്ലെന്ന് വശദമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന വീഡിയോ ഇതാണ്

അതേസമയം ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നത് ഇന്ത്യന്‍ ആര്‍മിയുടെ ബ്രഹ്‌മോസ് റജിമെന്റ് ‘വാര്‍ക്രൈ’ അഥവാ സൈനിക യൂണിറ്റുകളുടെ മുദ്രാവാക്യമായി ഉപയോഗിക്കാറുണ്ട്. ശരണം വിളിക്കു പുറമെ ജയ്ശ്രീരാം, കാളികാ മാതാ കീ ജയ്, ദുര്‍ഗ മാതാ കീ ജയ് തുടങ്ങി നിരവധി മുദ്രാവാക്യങ്ങളും ഇന്ത്യയിലെ വിവിധ സൈനിക യൂണിറ്റുകള്‍ അവരുടെ ‘വാര്‍ക്രൈ’ ആയി ഉപയോഗിച്ചു വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week