24.8 C
Kottayam
Sunday, June 7, 2026

ISLഹൈദരാബാദിനെ വീഴ്ത്തി,എ.ടി.കെ-ബെംഗലൂരു ഫൈനല്‍ പോരാട്ടം

Must read

കൊൽക്കത്ത: നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തി എ ടി കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയാണ് എ ടി കെയുടെ എതിരാളികൾ. മോഹൻ ബഗാന്റെ അഞ്ചാം ഐ.എസ്.എൽ ഫൈനൽ പ്രവേശനമാണിത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിതമായ മത്സരത്തിനൊടുവിലാണ് പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്ന് എ ടി കെ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ആദ്യ പാദത്തിലും ഇരു ടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് മോഹൻ ബഗാന്റെ വിജയം.

- Advertisement -

പെനൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനായി ജാവോ വിക്ടറും എടികെക്കായി ദിമിത്രി പെട്രാറ്റോസും ആദ്യ കിക്കുകൾ ഗോളാക്കി. എന്നാൽ ഹൈദരാബാദിന്റെ രണ്ടാം കിക്കെടുത്ത ജാവിയേർ സിവേറിയോയുടെ കിക്ക് എ ടി കെ ഗോൾ കീപ്പർ വിശാൽ കൈത്ത് രക്ഷപ്പെടുത്തി. എടികെക്കായി രണ്ടാം കിക്ക് ഫെഡ്രിക്കോ ഗലോഗോ ഗോളാക്കിയതോടെ ഹൈദരാബാദിന് സമ്മർദ്ദമായി. ഹൈദരാബാദിന്റെ മൂന്നാം കിക്കെടുത്ത സൂപ്പർ താരം ബെർതോമ്യു ഒഗ്‌ബെച്ചെക്കും പിഴച്ചു. ഒഗ്‌ബെച്ചെയുടെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.

- Advertisement -

എ ടി കെക്കായി മൻവീർ സിങ് മൂന്നാം കിക്കും ഗോളാക്കി മുൻതൂക്കം നൽകി. ഹൈദരാബാദിന്റെ നാലാം കിക്കെടുത്ത രോഹിദ് ദാനു പിഴവുകളില്ലാതെ ഗോളാക്കി. എടികെയുടെ നാലാം കിക്കെടുത്ത ബ്രെണ്ടൻ ഹാംലിലിന് പിഴച്ചു. കിക്ക് പുറത്തേക്ക് പോയി. ഹൈദാരാബാദിന്റെ അഞ്ചാം കിക്ക് രെംഗൻ സിങ് ഗോളാക്കിയതോടെ എ ടികെയുടെ അവസാന കിക്ക് നിർണായകമായി. എന്നാൽ സമ്മർദ്ദ നിമിഷത്തിൽ പിഴവുകളേതുമില്ലാതെ ഗോളടിച്ച് എ ടി കെ നായകൻ പ്രീതം കോടാൽ ടീമിന് ഫൈനൽ ബർത്ത് നേടിക്കൊടുത്തു.

- Advertisement -

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. എടികെ ആയിരുന്നു കൂടുതൽ ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എടികെ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോൾ ഹൈദരാബാദിന് ഒരയൊരു ഷോട്ട് മാത്രമെ ലക്ഷ്യത്തിലേക്ക് തൊടുത്തുള്ളു. ഹൈദരാബാദും പുറത്തായതോടെ ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ രണ്ട് ടീമുകളും ഫൈനൽ കാണാതെ പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week