28.9 C
Kottayam
Tuesday, September 17, 2024

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് ഉറപ്പ്‌; കാരണം ഇതാണെന്ന്‌ രഞ്ജിത്ത് ഇസ്രയേൽ

Must read

ഷിരൂർ: അർ‌ജുൻ ഉണ്ടാകാനുള്ള സാധ്യത കരയിലാണെന്ന് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. പ്രദേശം മുഴുവൻ പരിശോധിക്കുക എന്നതാണ് തങ്ങളുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ‌ സാധ്യമല്ലെന്നും ഇനിയും മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രക്കും അർ‌ജുനും വെള്ളത്തിൽ പോയിട്ടില്ലെന്ന് പറയാൻ കാരണം മൊബൈൽ രണ്ട് ദിവസം റിം​ഗ് ചെയ്തിരുന്നു എന്ന് പറയുന്നത് കാെണ്ടാണെന്നും രഞ്ജിത്ത് പറയുന്നു. വെള്ളത്തിൽ പോയില്ലെന്ന് ഉറപ്പിക്കാൻ കാരണം, അർജുന്റെ സഹോദരനോട് ചോദിച്ചിട്ടുണ്ട് മൊബൈൽ എത്ര തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് രണ്ട് ദിവസം റിംഗ് ചെയ്തിരുന്നുവെന്നാണ് പറയുന്നത്.

കോമൺസെൻസ് വെച്ച് ആലോചിക്കുക ഇവിടെ നിന്ന് വണ്ടി പാർക്ക് ചെയ്യുമ്പോൾ അറ്റ് ലീസ്റ്റ് ഹാൻഡ് ബ്രേക്ക് ഇടും. ആ വണ്ടി ഇടിച്ച് നിരങ്ങിയെ പോകുള്ളൂ. അതിനിടയിൽ വണ്ടി എങ്ങനെയാണെങ്കിലും ചില്ലെല്ലാം തകരും. എന്തായാലും അതിനകത്ത് വെള്ളം കയറും, മൊബൈൽ അപ്പോൾ തന്നെ ഡെഡ് ആവും പിന്നെ എങ്ങനെയാണ് ഇത്രയും ദിവസം റിംഗ് ആകുന്നത്, രഞ്ജിത്ത് ചോദിക്കുന്നു.

അതേ സമയം റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും ഇത്ര തിരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നുമാണ് കർണാടക റവന്യൂ മന്ത്രി പറഞ്ഞത്. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളുമെന്നും പറഞ്ഞിരുന്നു. ജി പി എസ് സി​ഗ്നൽ‌ കിട്ടിയ ഭാ​ഗത്ത് ലോറിയില്ലെന്ന വിവരമാണ് തിരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നും പറഞ്ഞിരുന്നു

കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ റോഡിലേക്ക് വീണ മണ്ണിനടിയിൽ ലോറി ഇല്ല എന്ന ഔദ്യോ​ഗിക സ്ഥിരീകരണം നടത്താൻ സമയമായിട്ടില്ലെന്നും റോഡിലേക്ക് വീണ മണ്ണിൽ ഒരിക്കൽകൂടുി വിദ​ഗ്ധർ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക.

അതിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week