24 C
Kottayam
Sunday, June 7, 2026

ക്രിമിനൽ കേസിൽ പ്രതിയായവർ വിദേശത്താണെങ്കിലും മുൻകൂർ ജാമ്യഹർജി പരിഗണിക്കാം,നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി

Must read

കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതികളായവർ വിദേശത്താണെന്ന കാരണത്താൽ മാത്രം മുൻകൂർ ജാമ്യം നിഷേധിക്കുന്ന അവസ്ഥയ്ക്ക് ഇനി മുതൽ മാറ്റം വരും. ഇത്തരം കേസുകളിൽ ഒരു സുപ്രധാന നിരീക്ഷണം നടത്തിയിരിക്കയാണ് കേരള ഹൈക്കോടതി. ക്രിമിനൽ കേസിൽ പ്രതിയായവർ വിദേശത്തിരുന്ന് ഫയൽചെയ്യുന്ന മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഇത്തരം കേസുകളിളുടെ സാഹചര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹർജികളിൽ പ്രതി അന്വേഷണവുമായി സഹകരിക്കുമോ ഉടൻ നാട്ടിലേക്ക് വരുമോ എന്നതടക്കം പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കാൻ.

ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകുക അസാധ്യമാണ്. ഒരോ കേസിന്റെയും സ്വഭാവമടക്കം പരിഗണിച്ച് വിവേകപൂർവമായ തീരുമാനമാണ് കോടതികൾ എടുക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തതായി അറിഞ്ഞശേഷം വിദേശത്തേക്ക് കടന്ന് അവിടെയിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തിയത്.

വിദേശത്തുനിന്ന് ജാമ്യഹർജി ഫയൽചെയ്യുന്ന കേസിൽ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകൾ ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ചാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്.

- Advertisement -

പുതുമുഖനടിയെ ബലാത്സംഗംചെയ്ത കേസിൽ വിദേശത്തേക്കുകടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിനോട് വിയോജിച്ചുകൊണ്ടാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടത്.

- Advertisement -

പോക്സോ കേസിൽ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുൻകൂർ ജാമ്യഹർജിയായിരുന്നു വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കുവിടാൻ കാരണമായത്. എസ്.എം. ഷാഫി കേസിൽ വിദേശത്ത് ചാരുകസേരയിൽ ഇരുന്ന് ഫയൽചെയ്യുന്ന ജാമ്യഹർജി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

വിജയ് ബാബുവിനെതിരായ കേസിൽ വിദേശത്തിരുന്നും മുൻകൂർ ജാമ്യഹർജി ഫയൽചെയ്യാമെന്നും അന്തിമവാദം നടക്കുമ്പോൾ ഹർജിക്കാരൻ സ്ഥലത്തുണ്ടായാൽ മതിയെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

സുശീല അഗർവാൾ കേസിൽ നിയമപരമായ നിയന്ത്രണമില്ലെങ്കിൽ ജാമ്യഹർജികളിൽ കോടതി അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയങ്ങളെല്ലാം വിശദമായി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിദേശത്തുള്ളയാളുടെ മുൻകൂർ ജാമ്യഹർജിയും പരിഗണിക്കാം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ കേസ് പ്രതിക്ക് ഇടക്കാലജാമ്യം അനുവദിച്ചതടക്കം അന്തിമമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week