27.4 C
Kottayam
Thursday, June 4, 2026

ആൽവിന്റെ മരണം തലക്ക് പിന്നിലേറ്റ ക്ഷതംമൂലം,വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പ്രതി സാബിത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു

Must read

കോഴിക്കോട്: സ്വകാര്യസ്ഥാപനത്തിനായി പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വടകര സ്വദേശി ആല്‍വിന്‍ (20) മരിച്ചത് തലയ്ക്ക് പിന്നിലേറ്റ ക്ഷതംമൂലം. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇതിനൊപ്പം വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും പോസ്റ്റംമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു, മനപ്പൂര്‍വം അല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഇതിനൊപ്പം അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിച്ചിരുന്നു. വാഹനങ്ങളോടിച്ച സാബിത്തിന്റെയും റയീസിന്റെയും ലൈസന്‍സ് അടുത്തദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

- Advertisement -

ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് കോഴിക്കോട്-പുതിയാപ്പ കടല്‍ത്തീരറോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള സ്പീഡ് ബ്രേക്കറിലായിരുന്നു അപകടം. തൊണ്ടയാടുള്ള ട്രിപ്പിള്‍ നയന്‍ ഓട്ടോമോട്ടീവ് എന്ന കാര്‍ ആക്‌സസറീസ്-പോളിഷിങ്-ഡീറ്റെയിലിങ് സ്ഥാപനത്തിനുവേണ്ടി വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഈ സ്ഥാപനത്തിനുവേണ്ടി സോഷ്യല്‍മീഡിയ കൈകാര്യംചെയ്യുന്ന ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ആല്‍വിന്‍ ആറുമാസംമുന്‍പ് ജോലി വിട്ടിരുന്നു. കഴിഞ്ഞദിവസം സ്ഥാപനവുമായി വീണ്ടും ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഷൂട്ടിങ് തീരുമാനിച്ചത്.

- Advertisement -

രണ്ട് ആഡംബരകാറുകള്‍ വേഗത്തില്‍ ഓടിവരുന്നത് റോഡിന്റെ നടുവില്‍നിന്ന് മൊബൈലില്‍ ചിത്രീകരിക്കാനാണ് ആല്‍വിനെ നിയോഗിച്ചത്. കാറുകളിലൊന്നിടിച്ച് ആല്‍വിന്‍ ആകാശത്തേക്കുയര്‍ന്നാണ് റോഡിലേക്കുവീണത്. മരണം സ്ഥിരീകരിച്ചതോടെ കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകള്‍ ഓടിച്ച സ്ഥാപനമുടമ മഞ്ചേരി സ്വദേശി സാബിത്ത് കല്ലിങ്ങലിനെയും മുഹമ്മദ് റൈസിനെയും കസ്റ്റഡിയിലെടുത്തു. വൃക്കമാറ്റിവെച്ച ആല്‍വിന്‍ അടുത്തിടെ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍പ്പോയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week