28.8 C
Kottayam
Thursday, June 4, 2026

‘അന്ന് ഞാന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ സ്വപ്ന ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു’ വെളിപ്പെടുത്തലുമായി സ്വപ്‌ന കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച എല്‍.എസ് ഷിബു

Must read

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യആസൂത്രക സ്വപ്നയെക്കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വപ്നയ്ക്ക് പല മേഖലകളിലും ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മനസ്സിലാകുന്നത്. എയര്‍ ഇന്ത്യാ സാറ്റ്സില്‍ സ്വപ്ന ജോലി ചെയ്യുന്ന സമയത്താണ് എയര്‍ ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഓഫീസര്‍ എല്‍.എസ് ഷിബുവിന്റെ പേരില്‍ വ്യാജപരാതി നല്‍കിയത്.

‘അന്ന് താന്‍ കൊടുത്ത പരാതി പോലീസ് അന്വേഷിച്ച് അപ്പോള്‍ തന്നെ കുറ്റക്കാരെ പ്രതി ചേര്‍ത്തിരുന്നുവെങ്കില്‍ സ്വപ്ന സുരേഷ് എന്ന ഈ പ്രതി ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നുവെന്ന്’ ഷിബു പറയുന്നു. ‘എയര്‍ ഇന്ത്യാ സാറ്റ്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെകുറിച്ച് ഞാന്‍ സി.ബി.ഐക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇത് എയര്‍ഇന്ത്യാ സാറ്റ്സിന്റെ വൈസ് ചെയര്‍മാനായിരുന്ന ബിനോയ് ജേക്കബിനും സ്വപ്നയ്ക്കും ഏയര്‍പോര്‍ട്ടിലെ ചില ഉന്നതരും എനിക്കെതിരെ തിരിയുന്നതിന് അത് കാരണമായി. എന്നെ പുറത്താക്കാനാണ് 2015 മാര്‍ച്ചില്‍ 17 സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ഒരു പരാതി പോലീസിന് നല്‍കുന്നത് ‘ഷിബു പറയുന്നു.

കേസിന്റെ ഭാഗമായി 16 പേരെ ചോദ്യം ചെയ്തപ്പോള്‍ ആര്‍ക്കും ഷിബുവിനെ അറിയില്ല എന്നായിരുന്നു മറുപടി. 17-ാമത്തെ ആളിനു പകരം വേറൊരാളെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തതായി ഷിബു പറയുന്നു. വ്യാജപരാതിക്കെതിരെ ബിനോയ് ജേക്കബിനും മറ്റുള്ളവര്‍ക്കും എതിരെ പരാതി നല്‍കിയെങ്കിലും ആ കേസ് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇപ്പോള്‍ കേസന്വേഷണം നടക്കുകയാണ്. ആ കേസില്‍ അന്ന് സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അവര്‍ കുറ്റമേല്‍ക്കുകയും ചെയ്തതാണ്. എന്നാല്‍, ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ഹൈദരാബാദിലെ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഓഫീസറാണ് ഷിബു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week