27.6 C
Kottayam
Sunday, June 7, 2026

സാമ്പത്തിക പ്രതിസന്ധി, ഇഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം ജീവിക്കാൻ പറ്റാത്ത നിരാശ;കൂട്ടക്കൊലയുടെ കാരണങ്ങൾ പറഞ്ഞ് പ്രതി; അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

Must read

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ചികിത്സയിലുള്ള പ്രതി രണ്ട് ദിവസം കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് ചെയ്താൽ ജയിലിൽ എത്തിക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തും. കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പറഞ്ഞത്.

നിലവിൽ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആശുപത്രിയിലെത്തി മെഡിക്കൽ രേഖകൾ വീണ്ടും പരിശോധിക്കും. ബന്ധുക്കളോടും ഡോക്ടർമാരോടും സംസാരിച്ചതിന് ശേഷം വെള്ളിയാഴ്ച മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

- Advertisement -

മറികടക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധി, ഇഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം ജീവിക്കാൻ സാധിക്കാതെ വരുന്ന കടുത്ത നിരാശ, അങ്ങനെ ജീവിതം എല്ലാ നിലയ്ക്കും വഴിമുട്ടി നിന്നപ്പോൾ 23-കാരൻ ചെയ്ത ക്രൂരകൃത്യമെന്നാണ് പോലീസ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. തുടക്കത്തിൽ പ്രതി പറഞ്ഞ മൊഴി ഇപ്പോൾ പോലീസ് വിശ്വാസത്തിൽ എടുക്കുകയാണ്. വിശദമായ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

- Advertisement -

സൽമാ ബീവിയുടെ കൊലപാതകക്കേസ് പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. പാങ്ങോട് പോലീസാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ല. എന്നാൽ എലിവിഷം കഴിച്ചതിനാൽ തുടർന്നുള്ള ദിവസം ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട് . അതുകൊണ്ട് തന്നെ രണ്ട് ദിവസം ആശുപത്രിയിൽ തുടരട്ടെ എന്നാണ് പോലീസ് തീരുമാനം. ആരോഗ്യനിലതൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ജയിലിലേക്ക് മാറ്റാം എന്നാണ് പോലീസ് തീരുമാനം.

മജിസ്ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ചാണ് പോലീസ് ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അഞ്ച് കൊലപാതകം, ഒരു കൊലപാതകശ്രമം എന്നീ ആറ് കേസിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

പ്രതിയുടെ മാതാവ് ഷെമിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും മൊഴിയെടുക്കാൻ പ്രശ്നമില്ലെന്നും കഴിഞ്ഞ ദിവസം ഷെമിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്. മഞ്ജുലാൽ ഇന്ന് ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പറയുന്ന തരത്തിലേക്ക് ആരോഗ്യനിലമെച്ചപ്പെട്ടിട്ടില്ലെന്നും കാത്തിരിക്കാമെന്നുമാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. മൊഴിയെടുക്കുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week