27.5 C
Kottayam
Sunday, June 7, 2026

ലഹരിയ്ക്കടിമ; വീട്ടിൽ വഴക്ക് പതിവ്, ബഹളമുണ്ടാകുമ്പോൾ അമ്മ വാതിലടയ്ക്കും

Must read

കൊല്ലം: സാംദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോള്‍ അമ്മ അകത്തുകയറി വാതിലടയ്ക്കും.

ഇടയ്ക്ക് സാംദീപ് വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കും. വഴക്ക് പതിവായിരുന്നതിനാല്‍ ഒത്തുതീര്‍പ്പിനായി ആരും വീട്ടിലെത്തിയിരുന്നുമില്ല. അധ്യാപക ദമ്പതിമാരുടെ മകനായ ഇയാള്‍ നാട്ടുകാരോട് തികഞ്ഞ മര്യാദയോടെയാണ് ഇടപെട്ടിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ലഹരിവിമുക്ത കേന്ദ്രത്തിലായിരുന്നു. മടങ്ങിയെത്തിയശേഷം മദ്യപാനം നിര്‍ത്തിയെന്ന് മറ്റുള്ളവരെ അറിയിച്ചെങ്കിലും മദ്യപിച്ച് നടക്കുന്നത് പതിവായിരുന്നു. ഭാര്യയുമായി പിണക്കത്തിലായിരുന്നു. സാംദീപിന്റെ സഹോദരനും അധ്യാപകനാണ്.

സംരക്ഷിത അധ്യാപകനായി ജോലിചെയ്തിരുന്ന നെടുമ്പന സ്‌കൂളിലെ അധ്യാപകര്‍ക്ക് മോശം അഭിപ്രായമില്ല. വിലങ്ങറ യു.പി. സ്‌കൂളിലാണ് സാംദീപ് ഇപ്പോള്‍ ജോലിചെയ്യുന്നത്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസൊന്നുമില്ല.

ബുധനാഴ്ച പുലര്‍ച്ചെ സമീപത്തെ ഒരു വീടിനടുത്തെത്തി ബഹളമുണ്ടാക്കിയിരുന്നു. മതില്‍ചാടിക്കടന്നപ്പോള്‍ കാലിന് പരിക്കേറ്റു. സാംദീപ് തന്നെയാണ് 112 നമ്പറില്‍ വിളിച്ച് തന്നെ ആരോ കൊല്ലാന്‍വരുന്നെന്ന് പരാതിപ്പെട്ടത്. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു മൊബൈല്‍. പിന്നെ മറ്റൊരു നമ്പറില്‍നിന്ന് വീണ്ടും വിളിച്ചു. അതുപ്രകാരമാണ് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തിയത്. സാംദീപ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഗ്രേഡ് എസ്.ഐ. ബേബി, ബിജീഷ്, ഹോം ഗാര്‍ഡ് അലക്സ് എന്നിവര്‍ ചേര്‍ന്ന് സാംദീപിനെ കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ചത്.

- Advertisement -

മൂന്നാഴ്ചയേ ആയുള്ളു അസീസിയ മെഡിക്കല്‍ കോളേജില്‍നിന്നുള്ള 22 അംഗ ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശീലനത്തിനായി താലൂക്കാശുപത്രിയില്‍ എത്തിയിട്ട്.

- Advertisement -

രണ്ടാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ പരിശീലനത്തിനു ശേഷമാണ് ഒരാഴ്ചമുമ്പ് സര്‍ജറി വിഭാഗത്തിലെത്തിയത്. മിടുക്കിയായ ജൂനിയര്‍ ഡോക്ടറെന്നാണ് ആശുപത്രിയിലെ സ്‌പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വാസുദേവന്‍ വന്ദനയെ വിശേഷിപ്പിക്കുന്നത്. ഒരുരോഗിയെ ഏല്‍പ്പിച്ചാല്‍ കൃത്യമായി വിവരങ്ങള്‍ പഠിക്കുകയും പറയുകയും ചെയ്യുന്നതില്‍ മിടുക്കിയായിരുന്നു. -ഡോക്ടര്‍ പറഞ്ഞു.രോഗികളോടെല്ലാം അങ്ങേയറ്റം സ്‌നേഹത്തോടെയാണ് ഇടപെട്ടിരുന്നതെന്ന് ചികിത്സ തേടിയെത്തിയവരും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week