25.5 C
Kottayam
Monday, September 30, 2024

‘രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട കുടുംബം, പഠിപ്പിച്ചത് സ്പോൺസർ; ബി​ഗ് ബോസിന് ശേഷം അതിലായിരുന്നു ശ്രദ്ധ’

Must read

കൊച്ചി:മലയാളികൾക്ക് സുപരിചിതനായ നടനാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മണിക്കുട്ടൻ പിന്നീട് ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ സിനിമാ രം​ഗത്തേക്കും ചുവടു വെച്ചു. ബി​ഗ് ബോസിൽ മത്സരാർത്ഥി ആയും മണിക്കുട്ടൻ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മണിക്കുട്ടൻ.

ബി​ഗ് ബോസിന് ശേഷം ആ പ്രശസ്തി ഉപയോ​ഗിക്കാത്തതിനെക്കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. ‘ഞാൻ പണ്ടേ സൈലന്റ് ആണ്. ഒരു ഷോ കഴിഞ്ഞിട്ട് നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി പാട്ട് പാടുകയും ഡാൻസ് ചെയ്യുന്നതിനൊന്നും തെറ്റില്ല. പ്രേക്ഷകരോടുള്ള നന്ദി ആണത്. പക്ഷെ ഞാൻ സിനിമകളിലൂടെയും അല്ലാതെയും പ്രേക്ഷകർക്ക് മുന്നിൽ നിരവധി തവണ എത്തിയതാണ്’

‘എനിക്ക് പറയാനുള്ള കാര്യങ്ങൾ ബി​ഗ് ബോസ് വീട്ടിൽ പറഞ്ഞ് കഴിഞ്ഞു. ഇനി ആക്ടർ എന്ന രീതിയിൽ ഒരുപാട് വർക്ക് ചെയ്യണം. കഥാപാത്രങ്ങളെ കുറച്ച് കൂടി നല്ല രീതിയിൽ എങ്ങനെ അവതരിപ്പിക്കാം, ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ വേണ്ടി എന്തൊക്കെ ഹോം വർക്ക് ചെയ്യണം എന്നിവയെക്കുറിച്ചാണ് ആലോചിക്കുന്നത്. അത് കൊണ്ടാണ് കുറച്ച് നാൾ മാറി നിന്നത്’

‘‌നടനാവുക എന്ന ആ​ഗ്രഹം ഉണ്ടായിരുന്നില്ല. ഞാനെന്റെ വീട്ടിൽ നിന്നല്ല പഠിച്ചത്. എനിക്കൊരു സ്പോൺസർ ഉണ്ടായിരുന്നു. അതൊക്കെ ജീവിതത്തിന്റെ ഭാ​ഗമാണ്. അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല. രണ്ടറ്റം കൂട്ടി മുട്ടാൻ പാടു പെടുന്ന ഫാമിലി ആണ്. എന്റെ രണ്ട് ചേച്ചിമാർക്ക് ശേഷമുള്ള മകനാണ് ഞാൻ’

‘അവരുടെ ഏറ്റവും വലിയ പ്രതീക്ഷയും എന്നിലായിരുന്നു. ഇവനൊരു ജോലി കിട്ടുക. അതിലൂടെ ജീവിതം മുന്നോട്ട് പോവുക എന്നതായിരുന്നു. സിനിമയിലും സീരിയലിലും എന്തോ ഭാ​ഗ്യം കൊണ്ടും ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ടും എത്തിപ്പറ്റി’

‘അത് കിട്ടാതായപ്പോൾ ഞാൻ വിചാരിച്ചു പഠിച്ച് ജോലി വാങ്ങാം എന്ന്. സ്വപ്നം എന്നത് ജോലി നേടി അച്ഛനെയും അമ്മയെയും നോക്കുക എന്നതായിരുന്നു. സിനിമാ ഫീൽഡിന് വരുന്നതിനിടെ അച്ഛന് കെഎസ്ആർടിസിയിൽ ജോലി കിട്ടി. അത് ആശ്വാസം ആയിരുന്നു. മുമ്പ് ഒരു ഫങ്ഷന് പോവുമ്പോൾ അച്ഛനെയും അമ്മയെയും ആരും മൈൻഡ് ചെയ്യാറു പോലുമില്ലായിരുന്നു’

‘ഞാൻ ഇൻഡസ്ട്രിയെത്തിയ ശേഷം അവരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും എന്ന് പറഞ്ഞ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി”ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമയിലേക്ക് വന്നിട്ടില്ലായിരുന്നു. നീ മാക്സിമം ഇതിൽ തന്നെ ശ്രദ്ധിക്ക്. ബാക്കിയുള്ള കാര്യം നമുക്ക് എന്താണെന്ന് വെച്ചാൽ നോക്കാം എന്ന വാക്ക് അവർ തന്നിരുന്നു’

‘സിനിമാ ലോകത്ത് സ്ട്ര​ഗിൾ ചെയ്തതിനെക്കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു. എല്ലായിടത്തും നമുക്ക് സ്വീകാര്യത കിട്ടുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണ്. ഒരുപാട് പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിനെയൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണുന്നു. നമ്മളെ തളർത്താൻ പലർക്കും പറ്റും’

‘പക്ഷെ അവിടെ നമ്മൾ തളരണോ വളരണോ എന്നത് നമ്മുടെ കൈയിലാണ്. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉറപ്പായും ഞാൻ ചെയ്തിരിക്കും. അത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും അതിൽ കൂടുതലായി ശ്രദ്ധിക്കാറില്ല,’ മണിക്കുട്ടൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week