28.8 C
Kottayam
Thursday, June 4, 2026

കുട്ടികളൊക്കെ വേണമെന്നായിരുന്നു ആഗ്രഹം! ഒന്നും നടക്കാതെ വന്നതോടെ ഒരു ആഗ്രഹവുമില്ലാതെയായെന്ന് എലിസബത്ത്

Must read

കൊച്ചി:നടന്‍ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത് മുതലാണ് ഭാര്യയായ എലിസബത്തിനെ പുറംലോകം അറിയുന്നത്. നടന്റെ ഭാര്യയായിരുന്നു എന്നതിലുപരി ഒരു ഡോക്ടറാണ് എലിസബത്ത് ഉദയന്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍ നിറഞ്ഞു.

എന്നാല്‍ ഇരുവരുടെയും ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നിലവില്‍ രണ്ടാളും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം. അതേ സമയം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ എലിസബത്ത് പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാന്‍ ഒരു ടൂര്‍ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങള്‍ നമ്മള്‍ വിസിറ്റ് ചെയ്തു. ഒരു ടീമിനൊപ്പമാണ് പോയത്. മൊത്തം നാല്‍പതോളം പേരുണ്ടായിരുന്നു. നല്ല അടിപൊളി എക്‌സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് അതുപോലൊരു ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു എന്നാണ് പിന്നീട് തോന്നിയത്.

ഇനി എന്ത് വേണമെന്ന ചോദ്യചിഹ്നത്തില്‍ നില്‍ക്കുമ്പോഴാണ് അത്തരത്തില്‍ ഒരു ട്രിപ്പ് നടത്തിയത്. ജീവിതത്തില്‍ ഇനിയെന്ത് വേണമെന്ന് ഒന്നും അറിയാതെ നിന്നപ്പോഴാണ് അങ്ങനൊരു യാത്ര പോകാന്‍ പറ്റിയത്. ഇത്രയധികം രാജ്യങ്ങള്‍ കണ്ടപ്പോഴാണ് ഇനിയും കുറേയധികം കാഴ്ചകള്‍ കാണാനുണ്ടെന്ന് മനസിലായത്.

- Advertisement -

മുന്‍പൊക്കെ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്‌മെന്റ് വെക്കാനുമൊക്കെ പേടി ഉണ്ടായിരുന്നു ആ സമയത്താണ് ട്രിപ്പ് പോകുന്നത്.

- Advertisement -

അതിലുണ്ടായിരുന്ന നാല്‍പത് പേരും എനിക്കൊരു കുടുംബം പോലെയാണ് തോന്നിയത്. ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും, ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കള്‍ച്ചറും ഫുഡും എക്സ്പ്ലോര്‍ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അല്ലേ നമുക്ക് ജീവിക്കാന്‍ പ്രചോദനം ഉണ്ടാകൂ.

ഇപ്പോള്‍ അത്തരത്തില്‍ കുറെ ആഗ്രഹങ്ങള്‍ എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകള്‍ ജീവിതത്തില്‍ നടത്താന്‍ ബാക്കിയുണ്ട്. അങ്ങനെ എന്റെ ജീവിതത്തില്‍ നല്ലൊരു കാര്യം നടന്നു. യാത്രകളുടെ വിശേഷങ്ങള്‍ എല്ലാം ഒരു വ്‌ലോഗ് ആയി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. അത് ഓരോന്നായി തന്റെ ചാനലിലൂടെ വരുമെന്നും എലിസബത്ത് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week