24.5 C
Kottayam
Friday, June 5, 2026

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഭാര്യയുമായി എത്തിയ യുവാവ് പോലിസുകാരെ ആക്രമിച്ചു; എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്ക് പരുക്ക്

Must read

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയില്‍ യുവാവ് പൊലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ എഎസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ക്കു പരുക്കേറ്റു. വൈക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുലശേഖരമംഗലം വല്ലയില്‍ അല്‍ അമീര്‍(46), സീനിയര്‍ സിപിഒ ചേര്‍ത്തല അര്‍ത്തുങ്കല്‍ ചെത്തിക്കാരന്‍ പുരയില്‍ സി.ഒ.സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കാലിനു പരുക്കേറ്റ ഭാര്യയുമായി എത്തിയ യുവാവാണ് ആക്രമണം അഴിച്ചു വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വൈക്കം ബ്രഹ്‌മമംഗലം വടക്കേത്തറ അനീഷ്‌കുമാര്‍(45), ഭാര്യ ഷീന(40) എന്നിവരെ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ട ഇവര്‍ പോലിസുകാരെ ആക്രമിക്കുക ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് അനീഷും വലതുകാലിനു പരുക്കേറ്റ് പ്ലാസ്റ്റര്‍ ഇട്ട ഭാര്യ ഷീനയും താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

- Advertisement -

അന്വേഷണങ്ങള്‍ എന്നെഴുതിയ ഇരിപ്പിടത്തില്‍ ആളില്ലെന്ന് പറഞ്ഞ് അനീഷ് തന്നെയാണ് ആദ്യം ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. അനീഷ് പിന്നീട് ചീട്ട് എടുക്കുന്ന സ്ഥലത്ത് എത്തി. അസ്ഥിരോഗ വിദഗ്ധന്‍ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ വീണ്ടും ബഹളമുണ്ടാക്കി. ഇതോടെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ അല്‍ അമീറും ഇരുവരേയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസുകാരെയും സംഭവം കണ്ടുനിന്നവരെയും ചീട്ടു നല്‍കുന്ന ജീവനക്കാരെയും അനീഷ് അസഭ്യം വിളിച്ചു.

- Advertisement -

മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ ഉടന്‍ തന്നെ വൈക്കം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം പറഞ്ഞു. കുടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി അനീഷിനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി. ഇതിനിടെ അനീഷ് തലകൊണ്ട് അല്‍ അമീറിനെ ആക്രമിക്കുകയായിരുന്നു. യൂണിഫോമിലെ ലൈന്‍ യാഡ് ഷീന വലിച്ചു പൊട്ടിക്കുന്നതിനിടെയാണ് സിപിഒ സെബാസ്റ്റ്യനു പരുക്കേറ്റത്. ഉടന്‍ തന്നെ ഇരുവരും ഇതേ ആശുപത്രിയില്‍ ചികിത്സ തേടി.

- Advertisement -

വൈകിട്ട് വൈദ്യപരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അനീഷ് വീണ്ടും ബഹളമുണ്ടാക്കി. പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week