24.8 C
Kottayam
Sunday, June 7, 2026

നിഖിൽതോമസിന്റെ വീട്ടിൽനിന്ന് വ്യാജസർട്ടിഫിക്കറ്റ് കണ്ടെടുത്തു; ഫോൺ തോട്ടിൽ കളഞ്ഞെന്ന മൊഴി കള്ളമെന്ന് പോലീസ്‌

Must read

കായംകുളം: വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം. പ്രവേശനം നേടിയ കേസിലെ പ്രതിയായ മുൻ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ വീട്ടിൽനിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പോലീസ് കണ്ടെത്തി. ഞായറാഴ്ച തെളിവെടുപ്പിനായി നിഖിലിനെ വീട്ടിൽകൊണ്ടുവന്നപ്പോഴാണ് രേഖകൾ കണ്ടെടുത്തത്.

പ്രവേശനം നേടുന്നതിന് നിഖിൽ കോളേജിൽ നൽകിയ കലിംഗ സർവകലാശാലയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകൾ, കോളേജ് ഐ.ഡി. കാർഡ്, ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ളവയാണു കണ്ടെടുത്തത്. രാവിലെ 11.30-നു തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്കു 2.30-ഓടെയാണു സമാപിച്ചത്.

നിഖിൽതോമസിന്റെ മൊബൈൽഫോൺ വീട്ടിൽനിന്നു കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട പലതെളിവുകളും അതിലുണ്ടെന്നാണു പോലീസ് കരുതുന്നത്. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണു നിഖിൽ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ, ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.

വ്യാജബിരുദ സർട്ടിഫിക്കറ്റ് കണ്ടെടുത്ത സാഹചര്യത്തിൽ അതു നൽകിയ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യഏജൻസിയിൽ പോലീസ് ഉടൻ പരിശോധന നടത്തും. തെളിവെടുപ്പിനായി നിഖിലിനെ അടുത്തദിവസംതന്നെ അവിടെ എത്തിക്കും. എം.എസ്.എം. കോളേജിലും കേരള സർവകലാശാലയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. സർവകലാശാലയിൽനിന്ന് ഈക്വലൻസി സർട്ടിഫിക്കറ്റ് നേടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

- Advertisement -

കേസിലെ മറ്റൊരുപ്രതി അബിൻരാജിനെ മാലിദ്വീപിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി. ബന്ധുക്കളെ സമ്മർദത്തിലാക്കി അബിൻരാജിനെ നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നത്. അത് വിജയിച്ചില്ലെങ്കിൽ നയതന്ത്രമാർഗങ്ങളിലൂടെ നാട്ടിലെത്തിക്കും. അബിൻരാജിന്റെ അമ്മയും മാലിദ്വീപിലാണ്. നിഖിലിന് ഏജൻസിവഴി വ്യാജബിരുദ സർട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അബിൻരാജാണ്. അതിന് അബിൻരാജിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് നിഖിൽ തോമസ് രണ്ടുലക്ഷംരൂപ അയച്ചുകൊടുത്തിരുന്നു.

- Advertisement -

കായംകുളം ഡിവൈ.എസ്.പി. ജി. അജയനാഥ്, ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫി, എസ്.ഐ. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണു കേസന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week