29.2 C
Kottayam
Thursday, October 24, 2024

പണംകൊടുത്ത് ആരെയും എത്തിച്ചിട്ടില്ല; റാലിയിൽ സിപിഎം ചിലരെ തിരുകിക്കയറ്റി, വിശദീകരണവുമായി പി.വി.അന്‍വര്‍

Must read

പാലക്കാട്: ശക്തി പ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടിയുമായി പി വി അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള ഇന്നലെ പിൻവലിച്ചിരുന്നു. ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചേലക്കരയിലുള്ളത് പിന്നറായിസമാണ്. അതിനെ തടയാൻ എൻ കെ സുധീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് കെഞ്ചി പറഞ്ഞു. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നുമാണ് അൻവർ പറുയുന്നത്.

വാദ്യമേളങ്ങളുമായി പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ പാലക്കാട്ട് നടത്തിയ റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ എത്തിയെങ്കിലും റാലിക്കായി ആളെയിറക്കിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റോഡ് ഷോയിൽ പങ്കെടുത്ത പലരും അൻവർ ഉയർത്തുന്ന രാഷ്ട്രീയം അറിയാത്തവരാണെന്നും ആരോപണമുണ്ട്.

എത്തിയവരിൽ നല്ലൊരു ഭാഗം സ്ത്രീകളായിരുന്നു. എന്തിന് എത്തിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കാര്യമായി മറുപടി പറയാൻ അവർക്കില്ലായിരുന്നു. ചലച്ചിത്ര ഷൂട്ടിങ്ങുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി പോകുന്ന സംഘവും റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് എത്തിച്ചതാണെന്നായിരുന്നു അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഏജന്റുമാർ വഴിയാണ് വരുന്നതെന്ന് പറഞ്ഞ ചിലർ എത്ര പണം കിട്ടുമെന്ന് അറിയിച്ചിട്ടില്ലെന്നും പറഞ്ഞു. ഡി.എം.കെയെയും പി.വി. അന്‍വർ ഉയർത്തുന്ന രാഷ്ട്രീയവും തിരിച്ചറിഞ്ഞ് എത്തിയവരും ഏറെയായിരുന്നു. അഞ്ചുവിളക്കിൽനിന്ന് സ്റ്റേഡിയം വരെ ഒരു കിലോമീറ്റർ വരുന്ന ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എച്ചിൽപാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചുവെന്ന് വാട്‌സാപ്പ് സന്ദേശം,പീഡനം; മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു ശുചീന്ദ്രം...

ഭർത്താവിന്റെ മുന്നിൽ ഭാര്യ ഒലിച്ചുപോയി, മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് വീട്ടമ്മ മരിച്ചു

വണ്ണപ്പുറം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.വണ്ണപ്പുറത്ത് ബുധനാഴ്ച...

ഇനിയില്ല ‘ടാർസന്‍’ വിഖ്യാത താരം റോൺ ഇലി അന്തരിച്ചു

കാലിഫോര്‍ണിയ:ഹോളിവുഡ് ചിത്രം 'ടാര്‍സനി'ലെ വേഷത്തിലൂടെ ശ്രദ്ധേയനായ റോണ്‍ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലെ ലോസ് അലാമസിലെ വീട്ടില്‍വെച്ച് സെപ്റ്റംബര്‍ 29-നായിരുന്നു അന്ത്യമെന്ന് മകള്‍ കേര്‍സ്റ്റന്‍ കസാലെ അറിയിച്ചു. പിതാവിന്...

ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷൻ; ‘സംസാരിച്ചത് ഭീഷണി സ്വരത്തിൽ; പ്രസംഗം ചിത്രീകരിച്ചത് ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ്...

‘അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിലാണ് പരസ്യപ്രതികരണം നടത്തിയത്’ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയിൽ ദിവ്യയുടെ വാദം

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പിരി​ഗണിച്ച് തലശ്ശേരി കോടതി. രാവിലെ 11...

Popular this week