24.5 C
Kottayam
Monday, October 7, 2024

നൊബേല്‍ 2024: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്താരം പങ്കിട്ട് വിക്ടർ അംബ്രോസും ഗാരി റോവ്കിനും

Must read

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. രണ്ട് പ്രതിഭകളാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവരാണ് പുരസ്കാരണം പങ്കിട്ടവർ. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും നേട്ടത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ പുരസ്കാര പ്രഖ്യാപന കമ്മിറ്റി വ്യക്തമാക്കി.

ഇരുവരുടേയും കണ്ടെത്തൽ "ജീവജാലങ്ങള്‍ എങ്ങനെ വികസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന് അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നു" എന്ന് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന പ്രഖ്യാപനത്തില്‍ നോബൽ കമ്മിറ്റി വ്യക്തമാക്കി.

നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഒരേ ജീനുകളാണെങ്കിലും, പേശികളും നാഡീകോശങ്ങളും പോലെ വ്യത്യസ്ത തരം കോശങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കോശങ്ങൾക്ക് ആവശ്യമായ ജീനുകളെ മാത്രം "സ്വിച്ച് ഓൺ" ചെയ്യാൻ അനുവദിക്കുന്ന ജീൻ റെഗുലേഷൻ മൂലമാണ് ഇത് സാധ്യമാകുന്നത്. ആംബ്രോസും റവ്കുനും ചേർന്ന് മൈക്രോ ആർ എൻ എ കണ്ടുപിടിച്ചത് ഈ നിയന്ത്രണം സംഭവിക്കുന്ന ഒരു പുതിയ വഴി വെളിപ്പെടുത്തുകയായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അപൂർവ്വമായ നേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണയും രണ്ടുപേർക്കായിരുന്നു വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. ഹംഗരിക്കാരിയായ കാറ്റലിൻ കാരിക്കോ , അമേരിക്കക്കാരനായ ഡ്രൂ വെ‌യ്സ്മാൻ എന്നിവരായിരുന്നു പുരസ്താര ജേതാക്കള്‍. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. വാക്സീനുകളിൽ സഹായകരമായ എം ആർ എൻ എയുമായി (മെസഞ്ചർ ആർ എൻ എ) ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പഠനം.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയസ്മാനും നടത്തിയത്. ഇതുവരെയായി ആകെ 114 തവണയായി 227 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാരടങ്ങുന്ന നൊബേൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നൊബേല്‍ പുരസ്കാരങ്ങളില്‍ ആദ്യം പ്രഖ്യാപിക്കുന്നത് വൈദ്യശാസ്ത്ര നോബേലാണ്. അടുത്തതായി ചൊവ്വാഴ്ച ഊർജതന്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നിവയും പിന്നാലെ ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അലന്‍ വോക്കര്‍ ഷോയ്ക്കായി എത്തിവര്‍ക്ക്‌ ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്, വിശദീകരണവുമായി സംഘാടകരും

കൊച്ചി:കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളടക്കം ഓംപ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് ലോകപ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ...

നെഹ്‌റു ട്രോഫി വള്ളംകളി: കാരിച്ചാല്‍ തന്നെ ജേതാവ്;വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി വിവാദത്തില്‍ അന്തിമ ഫലത്തില്‍ മാറ്റമില്ല. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി കണ്ടെത്തിയതോടെ കാരിച്ചാല്‍ തന്നെ ജേതാവായി തുടരും. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട്...

‘മലയാളി യുവതിയ്‌ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി’ മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ്

ബെംഗളുരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് റിപ്പോർട്ട്. മലയാളിയായ റഹ്മത്ത് എന്ന സ്ത്രീയോടൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഒരുസംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റഹ്മത്ത് ഉൾപ്പെടെ...

നക്ഷത്ര ഹോട്ടലിലെ ലഹരിപാര്‍ട്ടി: ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ‌ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ്...

മയക്കുമരുന്ന് പാര്‍ട്ടി; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും പോലീസ്‌ ചോദ്യംചെയ്യും

കൊച്ചി: കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദർശൻ. കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ്, കൂട്ടാളി ഷിഹാസ് എന്നിവരാണ്...

Popular this week