30.9 C
Kottayam
Friday, October 18, 2024

തൃശ്ശൂരിലെ ഹോട്ടലിൽ കവർച്ച; സ്വർണം വാങ്ങാൻ വിളിച്ചുവരുത്തി ആഭരണങ്ങൾ തട്ടി,സിനിമാസ്‌റ്റൈൽ ഏറ്റുമുട്ടൽ

Must read

തൃശ്ശൂര്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലെത്തിയ സംഘം 637 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തടയാനുള്ള ശ്രമത്തിനിടയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കവര്‍ച്ചക്കാരില്‍ ഒരാളെ സ്വര്‍ണവുമായെത്തിയവര്‍ പിടികൂടി. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം.

പറവൂര്‍ സ്വദേശി അഷ്‌കറിന്റെ സ്വര്‍ണമാണ് നഷ്ടമായത്. ഫസില്‍ ഓസ്‌കാര്‍ ഇംപോര്‍ട്‌സ് എന്ന സ്വര്‍ണാഭരണനിര്‍മാണശാല ഉടമയാണ് ഇദ്ദേഹം. ഈ സ്ഥാപനത്തിലെ ജീവനക്കാരായ ഷമീര്‍, ബാസില്‍ ഷഹീദ് എന്നിവരാണ് ആഭരണങ്ങള്‍ കാണിക്കാനായി എത്തിയത്. ഷമീറിന് കൈയ്ക്കും ബാസിലിന് പുറത്തുമാണ് കുത്തേറ്റത്. കവര്‍ച്ചസംഘം തിരുവനന്തപുരത്തുകാരാണ്. മലയിന്‍കീഴ് സ്വദേശി രഞ്ജിത്താണ് പിടിയിലായതെന്നും അറിയുന്നു.

ആഭരണങ്ങള്‍ വാങ്ങാനെന്ന മട്ടിലാണ് കവര്‍ച്ചസംഘം ഇവരെ വിളിച്ചുവരുത്തിയത്. സംശയത്തെത്തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ സ്വര്‍ണമില്ലാതെ ഹോട്ടല്‍മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ഇയാളെ കവര്‍ച്ചക്കാര്‍ തടഞ്ഞുവെച്ചു. ഫോണും വാങ്ങിവെച്ചു.

അല്പസമയത്തിനുശേഷം സ്വര്‍ണവുമായി നിന്നിരുന്ന മറ്റൊരു ജീവനക്കാരനും ഹോട്ടല്‍മുറിയിലെത്തി. ഇതോടെ കവര്‍ച്ചക്കാര്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഇടനിലക്കാരന്‍ വഴിയാണ് കവര്‍ച്ചക്കാര്‍ ആഭരണനിര്‍മാതാക്കളുമായി ബന്ധപ്പെട്ടത്. ആഭരണങ്ങള്‍ കാണിക്കുന്നതിനിടെ നാലംഗസംഘം ഇതുമായി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇവരില്‍ ഒരാളെ സ്വര്‍ണവുമായി എത്തിയവര്‍ പിടികൂടി. ഇയാളാണ് ഇവരില്‍ രണ്ടുപേരെ കുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. കവര്‍ച്ചക്കാരില്‍ ഒരാളെ പിടികൂടാന്‍ സാധിച്ചെങ്കിലും സ്വര്‍ണം നഷ്ടപ്പെട്ടു.

ഉള്ളില്‍ മെഴുകുനിറച്ച് നിര്‍മിക്കുന്ന ആഭരണങ്ങളായിരുന്നു ഇവയെല്ലാം. കുറച്ചു സ്വര്‍ണംകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ നിര്‍മിക്കാം. മെഴുക് ഉള്‍പ്പെടെ മൂന്നോ നാലോ കിലോ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

Popular this week