24 C
Kottayam
Monday, September 16, 2024

അർജുനായി കൈകോർത്ത് നാട്; രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു,കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക്‌, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

Must read

ബെംഗലൂരു:കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻകനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.ഉത്തരകന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. കുന്നിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഉച്ചയോടെ നാവിക സേനയുടെ എട്ട് അംഗ സംഘം സ്ഥലത്ത് എത്തി. ഡൈവർമാരുടെ വിദഗ്ധസംഘം ആണ് എത്തിയത്. വെള്ളത്തിനടിയിലേക്ക് ലോറി മറിഞ്ഞിട്ടുണ്ടോ എന്നറിയാൻ പുഴയിൽ ഡൈവർമാരെ നിയോഗിക്കാൻ കാർവാറിലെ നേവൽബേസിന്‍റെ സഹായം തേടിയിരുന്നു. തുടര്‍ന്നാണ് നാവിക സേന ഡൈവിങ് സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തിൽ നേരിട്ട് ഇറങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. റബ്ബർ ട്യൂബ് ബോട്ടുകളാണ് നിലവിലുള്ളത്. ഗംഗാവലിപ്പുഴയിൽ നല്ല ഒഴുക്കുണ്ട്. അത് മുറിച്ചു കടക്കാൻ പറ്റിയ ബോട്ടുകൾ ഉടൻ എത്തിക്കും. തുടര്‍ന്ന് പുഴയില്‍ തെരച്ചില്‍ ആരംഭിക്കും. 

അപകടം നടന്ന് നാലാം ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് അര്‍ജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പ്രതികരിച്ചു.നാവിക സേന ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,അര്‍ജുനെ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. കർണാടകയിലെ ഷിരൂരിൽ  ദേശീയപാതയിലാണ്  കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നതെന്നും കേരളത്തിലെ സർക്കാരും ഞാനും അറിഞ്ഞത് ഇന്നാണെന്നും മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു.


കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചു.ചെറിയ മണ്ണിടിച്ചിൽ അല്ല, വലിയ മണ്ണിടിച്ചിൽ ആണ്. വെള്ളത്തിനിടയിൽ ആണങ്കിൽ ജി പി എസ് കിട്ടില്ല. ലോറി മണ്ണിനടയിൽ ആകാനാണ് സാധ്യത.
വാഹനത്തിൻ്റെ നമ്പർ ലഭിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.ഗതാഗത കമീഷണറേറ്റിൽ നിന്നും നേരത്തെ എന്തെങ്കിലും അറിവ് ലഭിച്ചതായി പറഞ്ഞിട്ടില്ല. നേരത്തെ വിവരം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷിക്കാം. വലിയ രീതിയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. കാസർകോട് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്.

വെള്ളത്തിലേക്ക് മറ്റ് വണ്ടികൾ നദിയിലേക്ക് പോയിട്ടുണ്ട്.അതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയില്ലെന്നാണ് കളക്ടർ പറയുന്നത്. അർജുൻ്റെ കുടുംബവുമായും അവിടെ പോയ ആളുമായും സംസാരിച്ചു.രണ്ട് ദിവസം മുമ്പ് തന്നെ മണ്ണിടിച്ചിൽ ഉണ്ടായ കാര്യം കർണാടക സർക്കാരിന് അറിയാമായിരുന്നു.അതിൽ മലയാളികൾ ഉൾപ്പെട്ട കാര്യമൊന്നും കർണാടക സർക്കാർ അറിയിച്ചിട്ടില്ല.രാഷ്ട്രീയ ഇടപെടലിന് വേണ്ടി പിസി വിഷ്ണുനഥ് എംഎല്‍എയെ കൊണ്ടും വിളിപ്പിച്ചിട്ടുണ്ട്.കർണാടക സ്വദേശികളായ മൂന്നു പേർ മരിച്ചുവെന്ന് വിവരം കളക്ടർ പറഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും ലഭ്യമാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

മണ്ണിടിച്ചിൽ കുടുങ്ങിയ മലയാളിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുന്നതായി കർണാടക സർക്കാർ കേരളത്തെ അറിയിച്ചു.രക്ഷാപ്രവർത്തനം വേഗം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഗതാഗത മന്ത്രി നന്നായി സഹകരിക്കുന്നുണ്ട്.ഒരു വശത്ത് കൂടി മാത്രമേ സംഭവ സ്ഥലത്ത് പോകാൻ കഴിയു.അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിച്ചു.നിലവിൽ ഒരു ടാങ്കർ ലോറിയും കാറും അപകട സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

ജ്വലിയ്ക്കുന്ന ഓര്‍മ്മയായി രക്തതാരകം;യച്ചൂരിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. ഡല്‍ഹി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു....

Popular this week