23.5 C
Kottayam
Thursday, September 19, 2024

മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു; ബെംഗളൂരുവിലെ മാൾ പൂട്ടിച്ചു

Must read

ബെംഗളൂരു: മുണ്ട് ധരിച്ചതിന്റെ പേരിൽ പ്രായമായ കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ഷോപ്പിംഗ് മാൾ ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് കർണാടക സർക്കാർ. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ ജിടി വേൾഡ് മാൾ അടച്ചിടാനാണ് ഉത്തരവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മാളിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സർക്കാർ തീരുമാനം.

തുടർന്ന് മാൾ അടച്ചിടാൻ നിയമപ്രകാരം വ്യവസ്ഥയുണ്ടെന്ന് നഗര വികസനകാര്യ മന്ത്രി ബൈരതി സുരേഷ് അറിയിച്ചു. ‘ഞങ്ങളുടെ മുൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ) കമ്മീഷണർമാരിൽ ഒരാളുമായി ഞാൻ സംസാരിച്ചു. മാൾ ഏഴ് ദിവസത്തേക്ക് അടച്ചിടാൻ സർക്കാരിന് നിയമപ്രകാരം വ്യവസ്ഥയുണ്ട്” എന്നാണ് സുരേഷ് വ്യാഴാഴ്‌ച കർണാടക നിയമസഭയിൽ പറഞ്ഞത്.

ഇന്നലെ സംഭവത്തിൽ മാളിന്റെ ഉടമയ്ക്കും സുരക്ഷാ ജീവനക്കാരനുമെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 126 (2) പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാൾ അടച്ചിടാൻ ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് മാളിന് മുൻപിൽ പ്രതിഷേധവും നടന്നിരുന്നു.

അതേസമയം, ചൊവ്വാഴ്‌ച വൈകുന്നേരം മഗഡി മെയിൻ റോഡിലെ മാളിന്റെ പ്രവേശന കവാടത്തിൽ വച്ച് സിനിമയുടെ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ പ്രായമായ കർഷകനായ ഫക്കീരപ്പയെയും മകനെയും അകാരണമായി തടഞ്ഞു നിർത്തിയതാണ് വിവാദങ്ങൾക്ക് ആസ്‌പദമായ സംഭവം. തങ്ങളെ അകത്തേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാരോട് അഭ്യർത്ഥിക്കുന്ന അച്ഛന്റെയും മകന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മകനെ കാണാൻ ബെംഗളൂരുവിലെത്തിയതായിരുന്നു കർഷകൻ. മാളിന്റെ നയം അനുസരിച്ച് മുണ്ടുടുത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് വീഡിയോയിൽ നിന്ന് കേൾക്കാമായിരുന്നു. എന്നാൽ ഇരുവരും പലവട്ടം അപേക്ഷിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥൻ വഴങ്ങിയിരുന്നില്ല.

മാളിലേക്ക് പ്രവേശിക്കണമെങ്കിൽ കർഷകനോട് പാന്റ് ധരിക്കണം എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശം. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കർഷകരെ ആദരിക്കാത്ത, അപമാനിക്കുന്ന നയമാണ് സർക്കാരിന്റേത് എന്നായിരുന്നു വിമർശനം.

കർണാടക മുഖ്യമന്ത്രി പോലും മുണ്ട് ആണ് ധരിക്കാറെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചു. കർഷകരെ ചതിച്ച കോൺഗ്രസ് ഇപ്പോൾ അവരെ അപമാനിക്കുകയും കൂടി ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവം വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെ വിവിധ കന്നഡ, കർഷക സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week