23.5 C
Kottayam
Thursday, September 19, 2024

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിയ്ക്കും? മംഗളൂരുവിൽ ഇന്ന് റെയിൽവേ ഉന്നതതല യോഗം

Must read

പാലക്കാട്: കേന്ദ്ര റെയില്‍വേ സഹമന്ത്രി വി. സോമണ്ണയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മംഗളൂരുവില്‍ ഉന്നതതല റെയില്‍വേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള റെയില്‍വേ വികസനപദ്ധതികളും നിര്‍മാണ പ്രവൃത്തികളുടെ അവലോകനവുമാണ് ചര്‍ച്ചാവിഷയമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട യോഗമാണെന്നാണ് സൂചന.

പാലക്കാട് ഡിവിഷന്‍ വിഭജിച്ചുകൊണ്ടാണ് മംഗളൂരു ഡിവിഷന്‍ രൂപവത്കരിക്കുന്നതെന്നിരിക്കെ യോഗതീരുമാനം കേരളത്തെയും ബാധിക്കും. അതേസമയം, കേരളത്തില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കാസര്‍കോട്ടെ എം.പി.ക്കും ഇതുസംബന്ധിച്ച് അറിവില്ല.

മംഗളൂരു ജില്ലാപരിഷത്തിന്റെ ഹാളില്‍ രാവിലെ 10.45-നാണ് യോഗം. മംഗളൂരുവിലും സമീപപ്രദേശങ്ങളിലുമുള്ള എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാപരിഷത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണ റെയില്‍വേ, ദക്ഷിണ-പശ്ചിമ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ എന്നിവിടങ്ങളിലെ ജനറല്‍ മാനേജര്‍മാര്‍, ഡിവിഷണല്‍ മാനേജര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് റെയില്‍വേയുടെ ഭാഗത്തുനിന്ന് പങ്കെടുക്കുന്നത്. യോഗത്തിനുമുമ്പ് രാവിലെ 9.30-ന് മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളും മന്ത്രി വി. സോമണ്ണ സന്ദര്‍ശിക്കും. യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭച്ചിച്ചുകൊണ്ട് മംഗളൂരു ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരളത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ചരക്കുവരുമാനം ലഭിക്കുന്ന പനമ്പൂര്‍ തുറമുഖം പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സാണ്.

മംഗളൂരു ഡിവിഷന്‍ യാഥാര്‍ഥ്യമായാല്‍ ഈ തുറമുഖം ഉള്‍പ്പെടെ പാലക്കാടിന് ഒട്ടേറെ നഷ്ടങ്ങളുണ്ടാകും. ഇത് സംസ്ഥാനത്തെ വികസനപദ്ധതികളെ സാരമായി ബാധിക്കും. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയമായിട്ടും കേരളത്തെ അറിയിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പല നീക്കങ്ങളും നടത്തുന്നത്. തിരുവനന്തപുരം ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരേ ഉടന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഉള്‍പ്പെടെയുള്ളവരെ സമീപിക്കും. സംസ്ഥാനസര്‍ക്കാരിന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week