24.3 C
Kottayam
Sunday, September 29, 2024

STSS infection:’മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ജപ്പാനില്‍ പടരുന്ന എസ്ടിഎസ്എസ് അണുബാധയുടെ ലക്ഷണങ്ങള്‍,ചികിത്സ

Must read

ടോക്ക്യോ: ജപ്പാനില്‍ അപകടകാരിയായ എസ്ടിഎസ്എസ് പടരുന്നു. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രം എന്ന അണുബാധയാണിത്. എസ്ടിഎസ്എസ് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ്. ജപ്പാനില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രോഗം ഭീതി പരത്തുകയാണ്.

എന്നാല്‍ ഇതുവരെ വിദഗ്ധര്‍ക്ക് ഇതിന്റെ കാരണം അറിയാന്‍ സാധിച്ചിട്ടില്ല. ജപ്പാനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ രണ്ട് വരെ 977 കേസകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനമാണ് ഈ അണുബാധയുടെ മരണനിരക്ക്. ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ 77 പേരാണ് എസ്ടിഎസ്എസിനെ തുടര്‍ന്ന് ജപ്പാനില്‍ മരിച്ചത്.

നിലവില്‍ ജപ്പാനില്‍ പടര്‍ന്നുപിടിക്കുന്ന ഈ അണുബാധയുടെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷത്തെ കേസുകളുടെ എണ്ണത്തെ മറികടന്നിരിക്കുകയാണ്. 2023ല്‍ 941 കേസുകളായിരുന്നു ഉണ്ടായിരുന്നത്. 1999ന് ശേഷം എസ്ടിഎസ്എസ് അണുബാധ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2023.

ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് 97 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണം ഈ അണുബാധയെ തുടര്‍ന്ന് രേഖപ്പെടുത്തിയതും ഈ വര്‍ഷമാണ്.

സ്‌ട്രെപ്‌റ്റോകോക്കസ് പയോജെന്‍സ് എന്ന ബാക്ടീരിയ മൂലമാണ് എസ്ടിഎസ്എസ് അണുബാധയുണ്ടാകുന്നത്. മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരീയയാണ് ഈ അണുബാധ വരുന്നതിനുള്ള പ്രധാന കാരണം.

അണുബാധയേറ്റ് വെറും 48 മണിക്കൂറിനുള്ളില്‍ മനുഷ്യ ജീവനെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. ടിഷ്യുകളുടെ നാശത്തിനും അതിവേഗം അവയങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും ഈ ബാക്ടീരീയ കാരണമാകും.

പനിയും തൊണ്ടവേദനയാണ് ഈ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലാണ് ഇവ അധികവും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഭൂരിഭാഗം സ്‌ട്രെപ് ഫീവറുകളും നേരിയ പനിയായി മാറിപ്പോകുമെങ്കിലും ഒട്ടേറെ ആളുകള്‍ക്ക് രോഗലക്ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും കൃതമായ ആരോഗ്യപരിചരണം ആവശ്യമായി വരികയും ചെയ്യും.

പരിചരണം ലഭ്യമായില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തും. അണുബാധയേറ്റ പ്രായമായവരില്‍ ജലദോഷം, പനി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം അനുഭവപ്പെടുക. എന്നാല്‍ അപൂര്‍വ ഘട്ടങ്ങളില്‍ അസഹനീയമായ തൊണ്ട വേദന, ടോണ്‍സിലൈറ്റിസ്, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഗ്രൂപ്പ് എ സ്‌ട്രെപ്പ്‌റ്റോകോക്കസ് ബാക്ടീരീയ ശരീരത്തില്‍ ഹൈപ്പര്‍-ഇന്‍ഫ്‌ളമേറ്ററി പ്രതികരണത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഈ വിഷവസ്തുക്കളാണ് വ്യാപകമായ ടിഷ്യു നാശത്തിലേക്കും കഠിനമായ വീക്കത്തിലേക്കും നയിക്കുന്നു. ഇത് അതിവേഗത്തിലുള്ള ടിഷ്യു നെക്രോസിസ്, അങ്ങേയറ്റത്തെ വേദന എന്നിവയിലേക്ക് നയിക്കുന്നു.

ബാക്ടീരിയകള്‍ക്ക് രക്തപ്രവാഹത്തിലേക്കും അവയങ്ങളിലേക്കും അതിവേഗം പ്രവേശിക്കാന്‍ കഴിയും. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം അവയങ്ങളുടെ പരാജയത്തിന് കാരണമാകുന്നു. വിഷവസ്തുക്കളാണ് രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുന്നു. മരണം തടയുന്നതിന് അടിയന്തര വൈദ്യ ഇടപെടല്‍ ആവശ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week