25.5 C
Kottayam
Sunday, September 29, 2024

ഭാര്യയുണ്ടെങ്കിലും നടിയുമായി അടുത്ത ബന്ധം,പവിത്രയ്ക്ക് അശ്ലീല മെസേജ് അയച്ചയാളെ അടിച്ചുകൊന്നു, ഗാര്‍ഹികപീഡനം മുതല്‍ ദൈവത്തെ അധിക്ഷേപിച്ചതിനുവരെ കേസുകള്‍

Must read

ബെംഗലൂരു:സൂപ്പർ സ്റ്റാർ ദർശൻ തൂങ്കുദീപയെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തതോടെ കന്നഡ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ ഫാം ഹൗസിൽ വച്ചാണ് ബംഗളൂരു പൊലീസ് താരത്തെ അറസ്റ്റ് ചെയ്യുന്നത്. കന്നഡ നടിയും ദർശന്റെ അടുത്ത സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

കൊല നടത്തിയ ക്വട്ടേഷൻ സംഘമെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കന്നഡ സൂപ്പർ സ്റ്റാറിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന വിവരം ലഭിക്കുന്നത്. രേണുക സ്വാമിയെ ഫാംഹൗസിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ചിത്ര ദുർഗ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിനിടെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് മൂന്ന് പേർ കീഴടങ്ങി. എന്നാൽ, തുടരന്വേഷണം ഒടുവിൽ പൊലീസിനെ ദർശനത്തിലെത്തിച്ചു. ഇതാദ്യമായല്ല ദർശനെ തേടി കേസുകളും വിവാദങ്ങളും എത്തുന്നത്. ആരാണ് ദർശൻ തൂങ്കുദീപ? താരത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ എന്തൊക്കെ പരിശോധിക്കാം…


സാൻഡൽവുഡിലെ സൂപ്പർ സ്റ്റാർ, ദർശൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. കലാകാരന്മാരുടെ കുടുംബത്തിലാണ് ദർശന്റെ ജനനം. അച്ഛൻ ശ്രീനിവാസ് പഴയ കാലത്തെ ജനപ്രിയ നടനായിരുന്നു, സഹോദരൻ ദിനകർ സംവിധായകനാണ്. 1997ൽ പുറത്തിറങ്ങിയ മഹാഭാരതയിലൂടെയാണ് ദർശൻ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. 27 വർഷത്തെ സിനിമ ജീവിതത്തിനിടെയിൽ 75ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2001 ൽ പുറത്തിറങ്ങിയ മജസ്റ്റിക് എന്ന ചിത്രമാണ് ദർശന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. ദാസ, കരിയ, ഗജ, നവഗ്രഹ, ബുൾബുൾ, സാരഥി, റോബർട്ട് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്.


സ്‌ക്രീനിൽ സൂപ്പർ സ്റ്റാറാണെങ്കിലും സ്‌ക്രീനിന് പുറത്ത് വിവാദങ്ങൾ ദർശനെ വിടാതെ പിന്തുടരാറുണ്ട്. അതുകൊണ്ട് തന്നെ വാർത്തകളിലും ദർശന്റെ പേര് സജീവമാണ്. 2011ൽ ഭാര്യയുടെ പരാതിയിലാണ് ദർശനെ ആദ്യമായി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗാർഹിക പീഡനക്കേസിലാണ് അന്നത്തെ അറസ്റ്റ്. ദർശന്റെ ക്രൂര മർദ്ദനത്തിനിരയായ ഭാര്യയ്ക്ക് വലിയ പരിക്കേറ്റിരുന്നു. ഈ കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ താരം കഴിയേണ്ടി വന്നിരുന്നു. പിന്നീട് കേസ് കോടതിക്ക് പുറത്ത് പരിഹരിക്കുകയായിരുന്നു.

2016ലും ദർശൻ അധിക്ഷേപിച്ചതിന്റെ പേരിൽ ബംഗളൂരു പൊലീസിൽ ഭാര്യ പരാതി നൽകി. 2021ൽ മൈസൂരുവിലെ ഒരു ഹോട്ടലിലെ വെയിറ്ററെ മർദ്ദിച്ചതിന്റെ പേരിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 50,000 രൂപ നഷ്ടപരിഹാരം നൽകിയാണ് ഈ കേസ് ഒത്തുതീർപ്പാക്കിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് താരവും നടി പവിത്ര ഗൗഡയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. അന്ന് പവിത്ര ഗൗഡ തന്റെ സിനിമ ജീവിതത്തിലെ പത്ത് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷം ദർശനൊപ്പമായിരുന്നു നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

ദർശൻ വിവാഹിതനാണെങ്കിലും താൻ അദ്ദേഹവുമായി അടുപ്പത്തിലാണെന്ന സൂചന പവിത്ര ഗൗഡ നൽകിയിരുന്നു. ‘ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ ബന്ധം പത്ത് വർഷമായി, നന്ദി’ എന്നായിരുന്നു അന്ന് പവിത്ര വീഡിയോയ്ക്ക് താഴെ കുറിച്ചത്.

കൂടാതെ ദർശന്റെ ഭാര്യയ്ക്ക് തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും അവർക്ക് ഒരു കുഴപ്പവുമില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പവിത്ര അറിയിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം തന്നെയും മകളെയും അധിക്ഷേപിക്കുകയാണെന്ന് പവിത്ര പറഞ്ഞിരുന്നു.

2023ൽ ലക്ഷ്മിദേവിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ദർശനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തന്റെ ‘ക്രാന്തി’ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ ദർശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലിൽ മുട്ടാറില്ല. അതിനാൽ, അവൾ വരുമ്പോൾ, അവളെ പിടിക്കുക, വലിച്ചിട്ട് അവൾക്ക് വസ്ത്രങ്ങൾ നൽകാതെ നിങ്ങളുടെ കിടപ്പുമുറിയിൽ പൂട്ടുക’- എന്നായിരുന്നു ദർശൻ പറഞ്ഞത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു വേദിയിൽ എത്തിയ താരത്തിന് നേരെ ജനങ്ങൾ ചെരുപ്പെറിഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

Popular this week