24.9 C
Kottayam
Sunday, October 6, 2024

ബീഫിനെ വീഴ്ത്തുമോ മത്തി? മീൻവില കത്തിക്കയറുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ, ഇനിയും കൂടിയേക്കും..

Must read

കൊല്ലം: ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെങ്കിൽ കീശകാലിയാക്കേണ്ടി വരും. മത്തി ഉൾപ്പെടെ ഉള്ള മീനുകളുടെ വില കുതിച്ച് ഉയരുകയാണ്. ട്രോളിം​ഗ് നിരോധനം വന്നതോടെയാണ് സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നത്. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപ വരെ വില എത്തി. മത്സ്യം ലഭിക്കുന്നത് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത.

ഞായറാഴ്ച അർദ്ധ രാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിം​ഗ് നിരോധനം. ഈ സമയങ്ങളിൽ ട്രോളിം​ഗ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അനുവ​ദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനവും അനുവദിക്കില്ല. ട്രോളിം​ഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിം​ഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നൽകണമെന്ന് ബോട്ടുകാരുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രോളിം​ഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും ഈ മേഖലയിൽ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതം ആക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.

മുട്ടകൾ ഇട്ട് കൂടുതൽ മത്സ്യസമ്പത്ത് ഉണ്ടാകുന്ന കാലമാണ് ജൂൺ, ജൂലായ് മാസങ്ങൾ. കടലിന്റെ അടിത്തട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാലയളവിൽ ട്രോളിം​ഗ് വലകൾ ഉപയോ​ഗിച്ച് മത്സ്യം പിടിക്കുമ്പോൾ മത്സ്യ സമ്പത്ത് നശക്കുന്നത് കാെണ്ടാണ് 1988 മുതൽ നിരോധനം നിലവിൽ വന്നത്.

ഇൻബോർഡ് ഉൾപ്പെടെയുള്ള വള്ളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധിക്കില്ല. കടലിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യ ബന്ധനം ആണ് യന്ത്രങ്ങളുള്ള ബോട്ടുകളിൽ നടത്തുന്നത്. സംസ്ഥാനത്ത് ആകെ 143300 യന്ത്രവൽകൃത ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 31 വരെ 52 ദിവസം ആണ് ട്രോളിം​ഗ് നിരോധനം.

ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സർക്കാരും ദുരന്തനിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പ് നൽകിയത്. ഇത്തവണത്തേത് ഏറ്റവും മോശം സീണൺ ആയിരുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week