28.7 C
Kottayam
Saturday, September 28, 2024

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ നാളെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

Must read

ന്യൂഡൽഹി: രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ കൊൽക്കത്തയിലെ തിരക്കിൽ നിന്നുമുള്ള മോചനമാണ് സത്യമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെട്രോ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനവും ചെയ്യും.

കൊൽക്കത്ത മെട്രോ ഹൗറ മൈദാൻ മുതൽ എസ്പ്ലാനഡെ മെട്രോ സെക്ഷൻ വരെയാണ് നീട്ടുന്നത്. ഒരു വലിയ നദിക്ക് അടിയിലൂടെ ടണൽ വഴി മെട്രോ കടത്തിവിടുന്നത് ആദ്യ സംഭവമാണ്. രാജ്യം ഇതോടെ നിർണായകമായ ഒരു നാഴികക്കൽ കൂടിയാണ് പൂർത്തിയാകുന്നത്.

നിർമാണ വൈവിധ്യത്തിന് പുറമെ, രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപരമായ ഒരു പ്രധാന്യവും ഇവിടെയുണ്ട്. നഗരത്തിലെ പൊതുഗതാഗത ശൃംഘലയേയും ബന്ധിപ്പിക്കുന്നുണ്ട്. ഹൂഗ്ലി നദിക്ക് താഴെ 32 മീറ്റർ താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ഇതിലൂടെ 2023ൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ നിർമിച്ചിരിക്കുന്നത്.

ഭൂമിക്കടിയിലുള്ള രണ്ട് മെട്രോ റേക്കുകൾ ഇരുസ്റ്റേഷനുകളിലൂടെയും കൊണ്ടുപോയാണ് പരീക്ഷണോട്ടം നടത്തിയത്. സമുദ്രനിരപ്പിൽ നിന്നും താഴെയാണ് ഈ മെട്രോ സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. 45 സെക്കന്റിൽ 520 മീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ട്രെയിൻ ഏകദേശം ഒരു മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകും.

അണ്ടർവാട്ടർ മെട്രോയ്ക്ക് പുറമെ, പ്രധാനമന്ത്രി കവി സുഭാഷ് – ഹെമന്ത മുഖോപാദ്ധ്യായ മെട്രോ സെക്ഷൻ, തർതല – മേജർഹാത് മെട്രോ സെക്ഷൻ എന്നീ ഭാഗത്തേക്കുള്ളതും ഉദ്ഘാടനം ചെയ്യും. അതിനൊപ്പം കൊച്ചി മെട്രോയുടെ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ജംഗ്ഷൻ വരെയുള്ള ദൂരവും ആഗ്ര മെട്രോയുടെ ഭാഗവും ഉദ്ഘാടനം ചെയ്യുന്നതിൽ ഉൾപ്പെടുന്നു.

അതിനൊപ്പം ഡൽഹി മീററ്റ് ആർആർടിഎസ് ഇടനാഴിയും ഉൾപ്പെടുന്നുണ്ട്. ആഗ്ര മെട്രോയുടെ പുതുതായി ഉദ്ഘാടനം ചെയ്ത ഭാഗം നഗരത്തിൻ്റെ ചരിത്രപരവും വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ തയ്യാറാണ്. അതേസമയം ആർആർടിഎസ് ഇടനാഴി ദേശീയ തലസ്ഥാന മേഖലയ്ക്കുള്ളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഈ പദ്ധതികൾ ഓരോന്നും റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുന്നതിനും പൊതുജനങ്ങൾക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്രസൗകര്യവും പ്രദാനം ചെയ്യുന്നതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week