25.5 C
Kottayam
Monday, September 30, 2024

ഗുഡ്സിനായി പാലരുവിയെ പിടിച്ചിട്ടത് ഒരു മണിക്കൂറോളം; കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറിലേറെപേർക്ക്…

Must read

കൊച്ചി:കോട്ടയം മുതൽ ഷെഡ്യൂൾ സമയത്തിനും മുമ്പേ എല്ലാ സ്റ്റേഷനിലും എത്തിച്ചേർന്ന പാലരുവിയെ എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടത് ഒരു മണിക്കൂറിനടുത്ത്. ഗുഡ്സ് യാർഡിന് സമീപം പാലരുവി പിടിച്ചിട്ട ശേഷം ഗുഡ്സ് ട്രെയിന് ടൗണിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു. പിന്നീട് 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.

എന്നാൽ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോളും സ്റ്റേബിൾ ലൈനിൽ ഗുഡ്സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്.

കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്. പാലരുവിയ്‌ക്ക് പിറകെ ബാംഗ്ലൂർ ഇന്റർസിറ്റിയും കോഴിക്കോട് ശതാബ്ദിയും വൈകാൻ സാങ്കേതിക വിഭാഗത്തിലെ ഈ പിഴവ് കാരണമായി

വന്ദേഭാരത്‌ സർവീസ് നടത്താത്ത വ്യാഴാഴ്ച ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവർക്കാണ് കൂടുതൽ ക്ഷീണം ചെയ്തത്. 15 മിനിറ്റോളം പാലരുവി വൈകിയതോടെ 09.00 ന് മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകൾക്ക് പകുതി സാലറി നഷ്ടമായി. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് പാലരുവി എക്സ്പ്രസ്സ്‌.

പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതിനാൽ വലിയ തിരക്കാണ് പാലരുവിയിൽ അനുഭവപ്പെടുന്നത്.. ആയിരക്കണക്കിന് ആളുകളാണ് കോട്ടയം ജില്ലയിലെ പല സ്റ്റേഷനുകളിൽ നിന്ന് പാലരുവിയിൽ എറണാകുളത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗതാഗത സൗകര്യമൊന്നുമില്ലാത്ത സ്റ്റേഷൻ ഔട്ടറിൽ ആയിരങ്ങളെ ബന്ദിയാക്കിയ റെയിൽവേയുടെ നടപടി കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങില്ലെന്ന് യാത്രക്കാരുടെ പ്രതിനിധികളായ ശ്രീജിത് കുമാർ, അജാസ് വടക്കേടം എന്നിവർ ആരോപിച്ചു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഷെഡ്യൂൾ സമയത്തിനും 6 മിനിറ്റ് മുമ്പേ പാലരുവി എത്തിച്ചേർന്നിരുന്നു. കോട്ടയത്ത് നിന്ന് കൃത്യസമയത്ത് പുറപ്പെട്ട പാലരുവി ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് കുറുപ്പന്തറ സ്റ്റേഷനിൽ വീണ്ടും 2 മിനിറ്റ് നേരത്തെ എത്തിയതും ഇന്ന് ഏറെ ശ്രദ്ധേയമായി. ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചപ്പോൾ കോട്ടയത്തെയോ കുറുപ്പന്തറയിലെയോ സമയത്തിൽ മാറ്റം വരുത്തിയിരുന്നില്ല.

ഏറ്റുമാനൂർ സ്റ്റേഷനിലെ സ്റ്റോപ്പ്‌ പാലരുവിയുടെ സമയക്രമത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഐലൻഡ് പ്ലാറ്റ് ഫോമുള്ള സ്റ്റേഷനുകളിൽ കൂടുതൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചാൽ സമയനഷ്ടം ഉണ്ടാകില്ലെന്ന വാദം ഇന്നത്തെ പാലരുവിയുടെ റണ്ണിങിലൂടെ ശരിവെയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week