24.4 C
Kottayam
Sunday, September 29, 2024

ആൻ്റോ ആൻ്റണിയെ നേരിടാൻ പത്തനംതിട്ടയിൽ തോമസ് ഐസക്കോ രാജു എബ്രഹാമോ? മണ്ഡലത്തിൽ സജീവം

Must read

പത്തനംതിട്ട: നാലാം അങ്കത്തിലെങ്കിലും മണ്ഡലം പിടിക്കാൻ കൂടുതൽ കരുത്തരെ ഇറക്കാൻ സിപിഎം. 2009ൽ രൂപീകൃതമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും നടന്ന തെരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനൊപ്പമായിരുന്നു. കോട്ടയത്ത് നിന്നുള്ള ആന്റോ ആന്റണിയാണ് പത്തനംതിട്ട മണ്ഡലത്തിൽ ഇക്കാലമത്രയും വിജയിക്കുന്നത്. 2019ലെ മത്സരത്തിൽ സിറ്റിങ് എംഎൽഎയെ തന്നെ സിപിഎം കളത്തിലിറക്കിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ വിജയിക്കാൻ കഴിഞ്ഞില്ല.

ആന്റോ ആൻ്റണിയുടെ ഭൂരിപക്ഷം കുറയാൻ കാരണം സിപിഎമ്മിന്റെ കഴിവല്ലെന്നും പാർട്ടിക്കുള്ളിലെ പടയും ബിജെപി സ്ഥാനാർഥിയായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ മത്സരിക്കാൻ എത്തിയതും മൂലമാണെന്ന് പറയുന്നുണ്ട്. യുഡിഎഫ് വോട്ടുകൾ കാര്യമായി തന്നെ സുരേന്ദ്രൻ പിടിച്ചു. ഇതുമൂലം ഇപ്പോൾ മന്ത്രിയും അന്ന് ആറന്മുള എംഎൽഎയുമായിരുന്ന വീണാ ജോർജിന് കടുത്ത മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പമാണ്. എന്നാൽ ലോക്സഭ വരുമ്പോൾ ഇത് കോൺഗ്രസിന് അനുകൂലമാകുകയും ചെയ്യും. ഇക്കുറി ഈ പേര് ദോഷം ഒഴിവാക്കാനുള്ള കരുനീക്കങ്ങളാണ് ഇടതുമുന്നണി, പ്രത്യേകിച്ച് സിപിഎം നടത്തുന്നത്. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾതന്നെ മത്സരത്തിനായി വരും.

മുൻ ധനകാര്യ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്ക്, ദീർഘകാലം റാന്നി എംഎൽഎയും പാർട്ടി സംസ്ഥാന കമ്മറ്റി അംഗവുമായ രാജു എബ്രഹാം എന്നിവരെയാണ് പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് മാറിയത് മുതൽ രാജു എബ്രഹാം ജില്ലയിൽ ഉടനീളം സജീവമാണ്. സർക്കാർ പരിപാടികളിൽ മിക്കയിടത്തും രാജുവിന്റെ സാന്നിധ്യമുണ്ട്. ഇത് ലോക്സഭയ്ക്കുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.

തോമസ് ഐസക്ക് ആകട്ടെ, ജില്ലയിലെ ത്രിതല പഞ്ചായത്ത് സെമിനാറുകളിലും യോഗങ്ങളിലും സ്ഥിരമായുണ്ട്. പാർട്ടി യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി ഭരണം നടത്തുന്ന പഞ്ചായത്തുകളിൽ നടക്കുന്ന ജനകീയാസൂത്രണ പരിപാടികളിലും മറ്റും ഏറെ നേരമാണ് തോമസ് ഐസക്ക് ചെലവഴിക്കുന്നത്. മണ്ഡലത്തിൽ വീണ്ടും ആന്റോ ആന്റണി തന്നെ കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എങ്ങനെയും ഇത് പിടിച്ചെടുക്കാനാണ് സിപിഎം പദ്ധതി. ഇതിനായി മുതിർന്നവരെ തന്നെ ഇറക്കി പരീക്ഷണം നടത്തുമെന്ന് ഉറപ്പാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week