28.2 C
Kottayam
Sunday, October 6, 2024

റഷ്യയിൽ യുവതിയെ ലൈംഗിക അടിമയാക്കി തടങ്കലിൽ പാർപ്പിച്ചത് 14 വർഷം; മധ്യവയസ്‌കൻ അറസ്റ്റിൽ

Must read

മോസ്‌കോ: റഷ്യയില്‍ പതിനാല് കൊല്ലം യുവതിയെ ലൈംഗികഅടിമയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന അമ്പത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെല്യാബിന്‍സ്‌കിലെ പ്രതിയുടെ വീട്ടിലാണ് ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള യുവതിയെ പാര്‍പ്പിച്ചിരുന്നത്. 2009 മുതല്‍ താന്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും ആയിരത്തിലധികം തവണ പ്രതി തന്നെ ബലാല്‍സംഗം ചെയ്തതായും യുവതി മൊഴി നല്‍കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതി വ്‌ളാദിമിര്‍ ചെസ്‌കിദോവ് 2011-ല്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇയാളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്നാണ് പോലീസ് വ്‌ളാദിമിറിനെ അറസ്റ്റ് ചെയ്തത്. വ്‌ളാദിമിറിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റാവശ്യങ്ങള്‍ക്കായി കിടപ്പുമുറിയ്ക്ക് പുറത്തിറങ്ങിയിരുന്നത് കത്തിമുനയ്ക്ക് മുന്നിലാണെന്നും നിരന്തരപീഡനം സഹിച്ചതായും നിസ്സാരകാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനം നേരിടേണ്ടി വന്നതായും യുവതി പറഞ്ഞു.

വ്‌ളാദിമിറിന്റെ വീട്ടില്‍ നിന്ന് സെക്‌സ് ടോയ്‌സ്, അശ്ലീല ചിത്രങ്ങളടങ്ങിട സിഡികള്‍, വായ്പ്പൂട്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി. ഇയാളുടെ വീടിന്റെ ബേസ്‌മെന്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതിയ്ക്ക് 19 വയസ് പ്രായമുള്ളപ്പോള്‍ മദ്യപിക്കാനായി വ്‌ളാദിമിര്‍ വീട്ടിലേക്ക് ക്ഷണിച്ചതായും വീട്ടിലെത്തിയ യുവതിയെ പിന്നീട് പുറത്ത് വിട്ടിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യമുള്ള വ്‌ളാദിമിര്‍ മാനസികാരോഗ്യനില കൂടുതല്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ പോയ സന്ദര്‍ഭത്തിലാണ് യുവതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്.

മറ്റൊരു യുവതിയേയും വ്‌ളാദിമിര്‍ വീട്ടില്‍ പാര്‍പ്പിച്ചിരുന്നതായും 2011-ല്‍ ഇരുവരും തമ്മിലുള്ള കലഹത്തിനിടെ വ്‌ളാദിമിര്‍ അവരെ കൊലപ്പെടുത്തിയതായും യുവതി പറഞ്ഞു. നിരവധി തവണ കുത്തേല്‍പ്പിച്ചശേഷം നഖം പിഴുതെടുക്കുന്ന ഉപകരണം കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.

കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയില്‍ ചുമത്തിയിട്ടുള്ളത്. നിലവില്‍ പോലീസിന്റെ നിരീക്ഷണത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുകയാണ് പ്രതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

ഒമാന്‍ തീരത്ത് ഭൂചലനം

മസ്കറ്റ്: അറബിക്കടലില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാൻ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട്...

Popular this week