25.1 C
Kottayam
Saturday, September 28, 2024

ഫോണിലൂടെ അടുത്തു; വയോധികനെ നഗ്നനാക്കി നിത്യ ഒപ്പം ഫോട്ടോ എടുത്തു:ആവശ്യപ്പെട്ടത് 25 ലക്ഷം

Must read

കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിനു പിന്നിൽ മാസങ്ങളുടെ ആസൂത്രണമുള്ളതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കലയ്ക്കോട് സ്വദേശി ബിനു തട്ടിപ്പിന് ഇരയാക്കപ്പെട്ട മുൻ സൈനികന്റെ അടുത്ത ബന്ധുവാണെന്നതും ഇത്തരമൊരു സംശയത്തിന് ബലംപകരുന്നുണ്ട്.  കൂട്ടുപ്രതി സീരിയൽ നടി നിത്യ ശശി നേരത്തെയുണ്ടായിരുന്ന വിവാഹ ബന്ധം വേർപെടുത്തിയാണ് ബിനുവുമായി അടുപ്പം സ്ഥാപിച്ചത്. 

ഇക്കഴിഞ്ഞ മേയിലാണ് നിത്യ കലയ്ക്കോട്ടെ വീട് വിൽക്കാനുണ്ടെന്നറിഞ്ഞ് വയോധികനെ ഫോണിൽ ബന്ധപ്പെടുന്നത്. വീടു വിൽപ്പനയ്ക്ക് വച്ച വിവരം ബിനു വഴിയായിരിക്കണം നിത്യ അറിഞ്ഞതെന്നും സംശയിക്കപ്പെടുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികനെ നിത്യ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലാ‌യി. എന്നാൽ ഇതിനുപിന്നിലുള്ള ചതി മനസ്സിലാക്കാതെ ഇയാൾ നിത്യ പറഞ്ഞതനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലേക്ക് എത്തി. മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം ബിനുവും സ്ഥലത്തെത്തിയിരുന്നു. 

വീടിനകത്തുവച്ച് നിർബന്ധിച്ച് വിവസ്ത്രനാക്കിയ വയോധികനൊപ്പം നിത്യ ഫോട്ടോയെടുത്തു. ഇതിനോടകം വീടിനുള്ളിലെത്തിയ ബിനുവും വിവസ്ത്രനായ പരാതിക്കാരന്റെ ചിത്രം പകർത്തി. തുടർന്ന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികൾ അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇവർക്ക് തുക കൈമാറാമെന്നുള്ള സമ്മത പത്രത്തിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

ഭീഷണി വീണ്ടും തുടർന്നതോടെ പലതവണയായി ആവശ്യപ്പെട്ടതിന്റെ പകുതിയോളം തുക വയോധികനില്‍നിന്നും പ്രതികൾ കൈക്കലാക്കി. നിരന്തരം ഭീഷണിയായതോടെ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് പരവൂർ പൊലീസില്‍ പരാതി നൽകിയത്.

പിന്നാലെ പ്രതികള്‍ ഒളിവിൽ പോയി. എന്നാൽ ബാക്കി പണം നൽകാമെന്ന് വയോധികൻ പറഞ്ഞതിനു പിന്നാലെ ഇരുവരും പട്ടത്തെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. അവിടെവച്ചാണു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് നിർദേശിച്ചതു പ്രകാരമായിരുന്നു ഇത്തരമൊരു നീക്കം.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികൾ മുൻപ് സമാനമായ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നതടക്കം പുറത്തുവരാനുണ്ട്. ഇതിനായി പ്രതികളുടെ നേരത്തെയുള്ള ഇടപാടുകളെല്ലാം പരിശോധിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week