29.4 C
Kottayam
Sunday, September 29, 2024

പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബല്‍ പ്രഗ്നന്‍സി, പരപുരഷബന്ധത്താലെന്ന് വിശ്വസിച്ച് ജനാര്‍ദ്ദനന്‍; കൊലപാതകത്തിന് നയിച്ച കാരണങ്ങള്‍

Must read

പത്തനംതിട്ട: പുല്ലാട് രമാദേവിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ഭത്താവ് ജനാർദ്ദനൻ നായരെ വടക്കേകവലയിൽ വടക്കേ ചട്ടക്കുളത്തു വീട് നിന്നിരുന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. 17 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2006 മെയ് മാസം 26 ന് ആണ് രമാദേവിയെ പുല്ലാട് വടക്കേക്കവലയിലെ വീട്ടിൽ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രമാദേവിയുടെ ഭർത്താവ് ജനാർദ്ദനൻ നായർ ഈ സമയം ചെങ്ങന്നൂരിൽ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് അടുത്ത ദിവസങ്ങളിൽ പ്രദേശത്തുനിന്ന് സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട് സ്വദേശിയെ ചുറ്റിപ്പറ്റിയാണ് ആദ്യകാലങ്ങളിൽ അന്വേഷണം നടന്നത്. എന്നാൽ, ചുടല മുത്തുവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

കഴിഞ്ഞവർഷം ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയിൽ നിന്ന് കണ്ടെത്തിയത് കേസിൽ വഴിത്തിരിവാകുകയായിരുന്നു. രമാദേവിയും ജനാർദ്ദനൻ നായരും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് ഈ സ്ത്രീ ക്രെംബ്രാഞ്ചിന് മൊഴി നൽകി.

മരണസമയത്ത് രമാദേവിയുടെ കൈയ്യിൽ നിന്ന് ലഭിച്ച മുടിയിഴകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും അവ ജനാർദ്ദനൻ നായരുടേതാണെന്ന് തിരിച്ചറിയുകയുമായിരുന്നു. അറസ്റ്റുചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ സംശയം കാരണം താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ജനാർദ്ദനൻ നായർ സമ്മതിച്ചതായാണ് വിവരം.

എന്നാൽ, ഇത് ബന്ധുക്കൾ നിഷേധിക്കുകയാണ്. പ്രസവം നിർത്തിയ രമാദേവിക്ക് ട്യൂബൽ പ്രഗ്നൻസി ഉണ്ടായത് പരപുരുഷ ബന്ധം കാരണമാണെന്ന് വിശ്വസിച്ച ജനാർദ്ദനൻ നായർ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം സംഭവങ്ങളെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് തെളിവെടുപ്പില്‍ വിശദീകരിച്ചു. സംഭവം നടന്ന വടക്കേ ചട്ടക്കുളത്തു വീടും സ്ഥലവും നേരത്തെ വിൽപ്പന നടത്തിയിരുന്നു. വീട് പൊളിച്ചുനീക്കിയ പ്രദേശം കാടുകയറിയ നിലയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week