25.9 C
Kottayam
Saturday, September 28, 2024

അമ്മ മീറ്റിംഗിനിടയില്‍ നടനെ ഓടിച്ചിട്ട് ഇടിച്ചു, ഇടി കൊണ്ട് അയാള്‍ നിലത്തു വീണു; വെളിപ്പെടുത്തി ബാബുരാജ്‌

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ കയ്യടി നേടിയ ബാബുരാജ് പിന്നീട് ഹാസ്യ താരമായും നായകനായുമെല്ലാം തിളങ്ങുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ താര സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ബാബുരാജ്.

ഈയ്യടുത്ത് മലയാളത്തിലെ ഒരു പ്രമുഖ നടന്റെ കാറില്‍ നിന്നും മയക്കുമരുന്ന് പിടിച്ചുവെന്നും അത് പുറം ലോകം അറിഞ്ഞിരുന്നുവെങ്കില്‍ മലയാള സിനിമ തന്നെ തകര്‍ന്നേനെ എന്നും ബാബുരാജ് പറഞ്ഞത് വലിയ വിവാദമായിരുന്നു. അതേക്കുറിച്ച് ഇപ്പോഴിതാ മനസ് തുറക്കുകയാണ് ബാബുരാജ്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്.

 Baburaj

ആരാണ് ആ നടന്‍ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ പേര് പറയാന്‍ ബാബുരാജ് കൂട്ടാക്കിയില്ല. നമ്മുടെ ആളുകള്‍ക്ക് തന്നെ അറിയാം എന്തൊക്കെയാണ് നടക്കുന്നത് എന്ന്. അവര്‍ തന്നെ ഒരു തീരുമാനം എടുക്കട്ടെ. എന്നോടിത് പറഞ്ഞത് നര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പിയാണെന്നും ബാബുരാജ് പറയുന്നുണ്ട്. ഒരു പ്രമുഖ നടനെ താന്‍ അമ്മയുടെ യോഗത്തിനിടെ ഓടിച്ചിട്ട് തല്ലിയ സംഭവത്തെക്കുറിച്ചും ബാബുരാജ് സംസാരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. അമ്മയില്‍ വളരെ രൂക്ഷമായ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയമാണ്. ഒപ്പിട്ടിട്ടേ അഭിനയിക്കാന്‍ പാടുള്ളൂ എന്നൊക്കെ ഉണ്ടായിരുന്ന കാലം. ആ സമയത്ത് ഞാന്‍ എഴുന്നേറ്റ് നിന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ ഈ നടന്‍ എഴുന്നേറ്റ് എന്റെ എതിരായി സംസാരിച്ചു. ഞാന്‍ ഡയസിനോടാണ് പറയുന്നത് അത് കഴിഞ്ഞിട്ട് നിങ്ങള്‍ പറഞ്ഞോളൂവെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ഞാന്‍ അയാളെ പിടിച്ച് ഒന്ന് കൊടുത്തു. അയാള്‍ പോയി വീണു. അങ്ങനെ ആകെ പ്രശ്‌നമായി. അന്നത്തെ സ്പിരിറ്റില്‍ സംഭവിച്ചതാണെന്നാണ് സംഭവത്തെക്കുറിച്ച് ബാബുരാജ് പറയുന്നത്.

 Baburaj

അമ്മ സംഘടനയിലെ അംഗമല്ലാതിരുന്ന യുവനടന്മാര്‍ ഇപ്പോള്‍ അംഗത്വം എടുക്കുന്നതിനെക്കുറിച്ചും ബാബുരാജ് അഭിപ്രായം പങ്കുവെക്കുന്നുണ്ട്. സംഘടനയിലേക്ക് വരുന്നത് വളരെ നല്ലതാണ്. ഇപ്പോഴത്തെ കാലത്ത് എല്ലാവര്‍ക്കും സംഘടനയുണ്ട്. പോലീസുകാര്‍ക്കും സംഘടനയുണ്ട്. അവര്‍ വരാന്‍ ഇത്തിരി വൈകിയെന്നേ എനിക്കുള്ളൂവെന്നും താരം പറയുന്നു. പിന്നാലെ അമ്മയിലെ അംഗമാക്കുന്ന പ്രക്രിയയെക്കുറിച്ചും ബാബുരാജ് വിശദമായി സംസാരിക്കുന്നുണ്ട്.

കുറഞ്ഞത് മൂന്ന് സിനിമയില്‍ അഭിനയിക്കണം. അവിടെയുളള എല്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ക്കും വീറ്റോ പവറുണ്ട്. ഒരാള്‍ നോ പറഞ്ഞാല്‍ എടുക്കില്ല. ഇഷ്ടം പോലെ തവണ നോ പറയുകയും ചെയ്തിട്ടുണ്ട്. ഒരു മെമ്പര്‍ഷിപ്പിന് രണ്ട് ലക്ഷവും ജിഎസ്ടിയും ആണ് അംഗത്വ ഫീസ്. പക്ഷെ ഒരു വര്‍ഷം ഒരു അംഗത്തിനായി അമ്പതിനായിരം രൂപ ചെലവാക്കുന്നുണ്ട്. അഞ്ച് ലക്ഷം പ്ലസ് വരുന്ന ഇന്‍ഷുറന്‍സ് കവറേജുണ്ട്. കൈനീട്ടമടക്കമുള്ള ചെലവുകളുണ്ട്. അതിനാല്‍ ഒരാളെ എടുത്താല്‍ ജീവിതകാലം മുഴുവന്‍ നോക്കേണ്ട കടമ സംഘടനയ്ക്കുണ്ട് എന്നാണ് ബാബുരാജ് പറയുന്നത്.

ഗോള്‍ഡ് ആണ് ബാബുരാജ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജ് അഭിനയിക്കുന്ന പുതിയ സിനിമ. സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ജിലു ജോസഫ്, ഗണപതി, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ മർഫി ദേവസ്സിയാണ് സിനിമയുടെ സംവിധാനം.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week