24.9 C
Kottayam
Sunday, October 6, 2024

‘കേരള സ്റ്റോറി’ പ്രത്യേക പ്രദർശനവും തമിഴ്‌നാട് പോലീസ് തടഞ്ഞു,ബംഗാളില്‍ ബി.ജെ.പി ഓഫീസില്‍ പ്രത്യേക പ്രദര്‍ശനം

Must read

ചെന്നൈ: വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി’ തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചതിനു പിന്നാലെ സിനിമയുടെ പ്രത്യേക പ്രദർശനവും പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നസാധ്യതയുണ്ടെന്നു പറഞ്ഞാണ് നഗരത്തിലെ പ്രിവ്യൂ തിയേറ്ററിൽ ബുധനാഴ്ച രാവിലെ നടത്താനിരുന്ന പ്രദർശനത്തിന് അനുമതി നിഷേധിച്ചത്.

തമിഴ്‌നാട്ടിലെ ഇരുപതോളം തിയേറ്ററുകളിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയുടെ പ്രദർശനം ഞായറാഴ്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്തും തിയേറ്ററിൽ ആളില്ലാത്തതുകാരണവുമാണ് സിനിമ പിൻവലിക്കുന്നതെന്നാണ് തമിഴ്‌നാട് തിേയറ്റർ ഓണേഴ്‌സ് അസോസിയേഷൻ ജോയന്റ് സെക്രട്ടറി എസ്. ശ്രീധർ പറഞ്ഞത്. ഡി.എം.കെ. സർക്കാരിന്റെ സമ്മർദം കാരണമാണ് തിയേറ്ററുടമകൾ തീരുമാനമെടുത്തതെന്നാണ് ബി.ജെ.പി. ആരോപണം.

ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ചെന്നൈയിലെ ലേ മാജിക് ലാന്റേൺ പ്രിവ്യൂ തിയേറ്ററിലാണ് ബുധനാഴ്ച രാവിലെ പ്രത്യേകപ്രദർശനം വെച്ചത്. പന്ത്രണ്ടോളം പേരെത്തിയ ശേഷമാണ് സിനിമ കാണിക്കാൻ അനുമതിയില്ലെന്ന് പോലീസ് അറിയിച്ചത്. ഇതോടെ, പ്രദർശനം റദ്ദാക്കിയതായി സംഘാടകർ അറിയിക്കുകയായിരുന്നു. പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത് ബി.ജെ.പി. അല്ലെന്ന് പാർട്ടിനേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്ന് സിനിമ പിൻവലിച്ചതിനെ നാരായണൻ തിരുപ്പതിയും സെൻസർ ബോർഡംഗം വാണി ത്രിപാഠിയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡും അപലപിച്ചു.

സിനിമ പ്രദർശനത്തിനെത്തുമ്പോൾ അക്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്ന തിേയറ്ററുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. റിലീസ് ദിവസം തിയേറ്ററുകൾക്കു മുന്നിൽ തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെയും എസ്.ഡി.പി.ഐ.യുടെയും നേതൃത്വത്തിൽ പ്രകടനം നടന്നു. നടൻ സീമാന്റെ നാം തമിഴർ കക്ഷിയുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ചത്തെ പ്രകടനം.

ബംഗാളില്‍ (Bengal) ദി കേരള സ്റ്റോറിയുടെ (The Kerala Story) പ്രത്യക പ്രദര്‍ശനം സംഘടിപ്പിച്ച് ബിജെപി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ നിരോധിക്കണമെന്ന ഉത്തരവ് മറികടനന്നാണ് ബിജെപി പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപിയുടെ ബരുയിപൂര്‍ ജില്ലാ ഓഫീസിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ബിജെപിയുടെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ പ്രസിഡന്റ് ഫാല്‍ഗുനി പത്രയും പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

‘സിനിമയ്ക്ക് സംസ്ഥാനവ്യാപകമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പാലിച്ചാണ് ഞങ്ങള്‍ സ്വകാര്യ പ്രദര്‍ശനം സംഘടിപ്പിച്ചത്. ജാഗ്രത പാലിക്കാനും ബോധവല്‍ക്കരണത്തിനുമായാണ് 
ഇന്‍ഡോര്‍ പ്രദര്‍ശനം നടത്തിയത്. ആരെയും അപമാനിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നില്ല.’ സിനിമ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് പത്ര പറഞ്ഞു.

‘ഞങ്ങള്‍ നിയമം പരിശോധിച്ചു. ആളുകള്‍ക്ക് സ്വകാര്യമായി ചിത്രം കാണാനാകും. സിനിമ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ആളുകള്‍ വിവിധ വെബ്സൈറ്റുകളില്‍ നിന്ന് ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ എനിക്ക് അയച്ചിട്ടുണ്ട്. നിരോധനം പൂര്‍ണ്ണമായി നടത്താന്‍ ആദ്യം ആ വെബ്സൈറ്റുകള്‍ നിരോധിക്കണം.’ അവര്‍ പറഞ്ഞു. .

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് അയച്ചത് എങ്ങനെയെന്നുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഈ ചിത്രം നിരോധിക്കുകയും തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകളില്‍ അതിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവ ചിത്രം നികുതിരഹിതമാക്കി .

ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന ടി.എം.സി നേതാവും ബംഗാള്‍ വ്യവസായ മന്ത്രിയുമായ ഡോ.ശശി പഞ്ച രംഗത്തെത്തി. ഈ നീക്കം മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് വിരുദ്ധമാണ്.’ദി കേരള സ്റ്റോറി’ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുകയും ധ്രുവീകരണ രാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണ് ബിജെപിയുടെ അജണ്ട. മമത ബാനര്‍ജി പറയുന്നതിനെ ധിക്കരിക്കുക മാത്രമാണ് അവരുടെ ധാരണയെന്നും പഞ്ച പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുളള ബിബിസി ഡോക്യുമെന്ററി സമാനമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനും ടിഎംസി നേതാവ് ബിജെപിയെ വെല്ലുവിളിച്ചു. പത്താന്‍, പദ്മാവത്, ഛപാക് തുടങ്ങിയ സിനിമകളുടെ സമയത്ത് പൊട്ടിപ്പുറപ്പെട്ട കോലാഹലത്തെയും അവര്‍ ചോദ്യം ചെയ്തു. ‘എന്തുകൊണ്ടാണ് അവര്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ സ്വകാര്യമായി പോലും പ്രദര്‍ശിപ്പിക്കാത്തത്? എന്തുകൊണ്ടാണ് അവര്‍ അത് അവരുടെ സമീപത്ത് പ്രദര്‍ശി്പ്പിക്കാത്തതെന്നും പഞ്ച ചോദിച്ചു. നിരോധനം വിഡ്ഢിത്തമാണെ പത്രയുടെ അഭിപ്രായത്തെയും പഞ്ജ ആക്ഷേപിച്ചു.’ ഇത്  ഭരണകൂടമാണ് ചിന്തിക്കേണ്ടതെന്ന് സിനിമകളോടുള്ള ബിജെപിയുടെ ‘സെലക്ടീവ് മുന്‍ഗണനകള്‍’ ചൂണ്ടിക്കാട്ടി പഞ്ജ തിരിച്ചടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week