25.1 C
Kottayam
Wednesday, October 2, 2024

കാലിൽ ക്യാമറയും ചിപ്പും, ചിറകിൽ കോഡ് ഭാഷ:പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

Must read

ഭുവനേശ്വര്‍: ഒഡീഷയിൽ കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ തീരത്ത് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ്  വ്യക്തമാക്കി. പ്രാവിന്‍റെ ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് മത്സ്യത്തൊഴിലാളികൾ ട്രോളറിലാണ് കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പക്ഷിയെ പിടികൂടി ബുധനാഴ്ച മറൈൻ പൊലീസിന് കൈമാറുകയായിരുന്നു. മൃഗ ഡോക്ടർമാർ പക്ഷിയെ പരിശോധിക്കുമെന്നും കാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായം തേടുമെന്നും ജഗത്സിംഗ്പൂർ പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ പറഞ്ഞു.

ഒരു ക്യാമറയും മൈക്രോചിപ്പും ആണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ് വായിക്കുന്നതിനും വിദഗ്ധ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ വ്യക്തമാക്കി. മത്സ്യബന്ധന ട്രോളറായ ‘സാരഥി’ യിലെ ജീവനക്കാരനായ പീതാംബർ ബെഹ്‌റയാണ് ആദ്യം പ്രാവിനെ കണ്ടത്. പക്ഷിയുടെ കാലുകളിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് പീതാംബറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പ്രാവിന്‍റെ ചിറകിൽ എന്തോ എഴുതിയിരിക്കുന്നതായും കണ്ടുവെന്ന് പീതാംബര്‍ ബെഹ്റ പറഞ്ഞു. ഒഡിയയിൽ ആയിരുന്നില്ല എഴുത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് എന്താണ് എഴുതിയിരുന്നതെന്ന് വ്യക്തമായില്ലെന്ന് പീതാംബര്‍ പറഞ്ഞു. 10 ദിവസം മുമ്പ് കൊണാർക്ക് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ നങ്കൂരമിട്ടപ്പോഴാണ് പ്രാവിനെ ട്രോളറിൽ കണ്ടെത്തിയത്. ഉടൻ തന്നെ പക്ഷിയെ പിടികൂടിയതെന്നും പീതാംബര്‍ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ചിപ്പിന്‍റെ പിന്നിലുള്ള രഹസ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week