25.5 C
Kottayam
Sunday, October 6, 2024

ബാലയുടെ കരളിന്റെ പ്രവര്‍ത്തനം 20 ശതമാനം,പിത്തരസം വളരെ കൂടുതല്‍,രക്തം കട്ടപിടിയ്ക്കാത്ത അവസ്ഥയില്‍,കരള്‍ മാറ്റാതെ മാര്‍ഗമില്ലെന്ന് ഡോക്ടര്‍

Must read

കൊച്ചി: കരൾ രോഗം സംബന്ധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് അമൃതാ ആശുപത്രി കരൾ രോഗ വിദഗ്ദ്ധൻ ഡോ. എസ്. സുധീന്ദ്രൻ. ബാലയുടെ കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രമാണെന്നും മരുന്നു കഴിച്ച് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 3 വർഷമായി കരൾ രോഗത്തിന് അമൃതയിൽ ചികിത്സ നടത്തി വരികയായിരുന്നു ബാല. കഴിഞ്ഞ മൂന്നാഴ്ചയായി വളരെ അധികം മോശമായ ആരോഗ്യ സ്ഥിതിയിലേക്ക് പോകുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോൾ വളരെ മോശമായ ആരോഗ്യ നിലയിലായിരുന്നു ബാല. പിത്തരസം വളരെ കൂടുതലും രക്തം കട്ടപിടിക്കാത്ത അവസ്ഥയിലുമായിരുന്നു. ഐ.സി.യുവിലെ ചികിത്സയിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നെങ്കിലും ലിവർ സിറോസിസ് പിടിപെട്ട കരൾ സാധാരണ കരൾ പോലെ ആരോഗ്യത്തോടെ വീണ്ടും വളരില്ല. മരുന്നുകൾ ഉണ്ടെങ്കിലും അത്രകണ്ട് ഫലപ്രദമാകില്ല. അതു കൊണ്ട് തന്നെയാണ് കരൾ മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത് എന്നും ഡോ. എസ്.സുധീന്ദ്രൻ പറഞ്ഞു.

കേരളത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കരൾ ലഭ്യത വളരെ കുറവാണ്. അതിനാൽ ബന്ധുക്കളുടെ കരളിന്റെ പകുതി മുറിച്ചു വച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അക്കാര്യം ബന്ധുക്കളെ അറിയിച്ച് അതിനുള്ള നിയമ നടപടികളും തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ദാതാവിനെ ലഭിച്ചാലും കുറച്ചു ദിവസങ്ങളോളം നിയമ നടപടികൾ പൂർത്തിയാക്കാനായി എടുക്കും. കൂടാതെ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം ലഭിക്കാനായി ആശുപത്രിയിലെ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്;-ഡോ.എസ്.സുധീന്ദ്രൻ.

രണ്ട് ദിവസം മുൻപാണ് ബാലയെ അമൃതാ ആശുപത്രയിൽ ചികിത്സയിൽ പ്വേശിപ്പിച്ചത്. പാലാരിവട്ടം മാമംഗലത്തെ വീട്ടിൽ വച്ച് ഛർദ്ദിച്ച് അവശനായി ബോധം മറഞ്ഞതോടെയാണ് സുഹൃത്തുക്കളും സഹായികളും ചേർന്ന് അമൃതാ ആശുപത്രിയിലെക്ക് എത്തിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും ജി.ഐ. ഐ.സി.യുവിലേക്ക് പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ നൽകുകയും ചെയ്തു. പരിശോധനയിൽ കരളിന്റെ പ്രവർത്തനം താറുമാറാണെന്നും ലിവർ സിറോസിസ് പിടിപെട്ടു എന്നും കണ്ടെത്തി. തുടർന്നാണ് കരൾ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം ബന്ധുക്കളെ അറിയിച്ചത്.

വിവരമറിഞ്ഞ് ബാലയുടെ സഹോദരൻ ശിവ ചെന്നൈയിൽ നിന്നും ആശുപത്രിയിലെത്തി. മുൻഭാര്യ അമൃതാ സുരേഷ് ബന്ധുക്കളുമൊന്നിച്ച് മകൾ പാപ്പുവുമായി ബാലയെ കാണാനെത്തി. ഉണ്ണി മുകുന്ദനും ബാദുഷയും ഗോപീ സുന്ദറും അമ്മ സംഘടനയുടെ ഭാരവാഹികളും ആശുപത്രിയിലെത്തിയിരുന്നു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായി എല്ലാവിധമായ കാര്യങ്ങളും അവർ ചെയ്തു. കരൾ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും. നിലവിൽ ബാലയുടെ ആരോഗ്യ സ്ഥിതിയിയിൽ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

Popular this week