32.3 C
Kottayam
Sunday, September 29, 2024

മുൻ എംപി ഡി.മസ്താന്റെ കൊലപാതകം: സഹോദര പുത്രിയായ 26കാരി അറസ്റ്റിൽ

Must read

ചെന്നൈ ∙ഡിഎംകെ മുൻ എംപി ഡി.മസ്താന്റെ (66) കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരിദ ഷഹീനയും (26) അറസ്റ്റിൽ. ഗൂഢാലോചനക്കേസിലാണ് ഹരിദയെ അറസ്റ്റ് ചെയ്തത്. മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തതു സഹോദരൻ ഗൗസ് പാഷയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടു തർക്കത്തിന്റെ പേരിൽ മസ്താനെ ബന്ധുക്കളുടെ സഹായത്തോടെ വകവരുത്തിയ കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. 

സ്വത്തു തര്‍ക്കമാണ് മസ്താന്റെ കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഗൗസ് പാഷയെ ചോദ്യം ചെയ്തതില്‍നിന്ന് അയാളുടെ മകള്‍ ഹരിദ ഷാഹിനയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസിനു വ്യക്തമായി. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

ഡിസംബർ 22 നാണ് മസ്താനെ മരിച്ച നിലയിൽ ഗൗസ് പാഷയുടെ മരുമകനും ഡ്രൈവറുമായ ഇമ്രാൻ പാഷയും ബന്ധു സുൽത്താനും ആശുപത്രിയിലെത്തിക്കുന്നത്. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി എന്നായിരുന്നു മൊഴി. എന്നാൽ, മൃതദേഹത്തിലെ പരുക്കുകൾ ശ്രദ്ധിച്ച മകൻ ഷാനവാസ് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇമ്രാൻ പാഷ, സുൽത്താൻ എന്നിവരടക്കം 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ കടം വാങ്ങിയ 15 ലക്ഷത്തോളം രൂപ തിരികെ ചോദിച്ച മസ്താനെ വാഹനത്തിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.

മസ്താനെ ഡിസംബർ 22നാണു മരിച്ച നിലയിൽ ഡ്രൈവറും ബന്ധുവും ചെങ്കൽപേട്ടിലെ ആശുപത്രിയിലെത്തിക്കുന്നത്. യാത്രക്കിടെ ഹൃദയാഘാതമുണ്ടായെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ നൽകിയ മൊഴി. എന്നാൽ, മൃതദേഹത്തിന്റെ മൂക്കിലും മുഖത്തുമുണ്ടായിരുന്ന പരുക്കുകൾ ശ്രദ്ധിച്ച  മകൻ ഗുഡുവഞ്ചേരി പൊലീസിൽ പരാതി നൽകുകായിരുന്നു. തുടർന്നു ഡ്രൈവർ ഇമ്രാൻ പാഷ, ബന്ധു സുൽത്താൻ, നസീർ തുടങ്ങി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 ലക്ഷത്തോളം രൂപ ഇമ്രാൻ മസ്താനിൽ നിന്നു കടം വാങ്ങിയരുന്നു. ഇതു തിരികെ ചോദിച്ചതോടെയാണു കൊലപാതകം നടന്നത്. ഗുഡുവാഞ്ചേരിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന സുൽത്താനും നസീറും ചേർന്ന് മസ്താനെ മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ മുൻപു നൽകിയിരുന്ന മൊഴി. എന്നാൽ, വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇതു ശരിയല്ലെന്ന് പൊലീസ് കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ലഭിച്ചു. മറ്റ് 4 പേർക്കൊപ്പം മസ്താനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് താനാണെന്ന് ഇമ്രാൻ സമ്മതിച്ചു. എഐഎഡിഎംകെ പ്രതിനിധിയായി രാജ്യസഭാംഗമായ(1995-2001) മസ്താൻ പിന്നീട് ഡിഎംകെയിൽ ചേർന്നു. ഡോക്ടറായ അദ്ദേഹം ആശുപത്രിയും നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ’, മുസ്ലിം വിഭാഗത്തിലെ കച്ചവടക്കാരന് മർദ്ദനം

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അൻഷുൽ ഡാഡ്ഹിച്ച് എന്ന...

ചിന്നക്കനാലിൽ വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പൻ. 301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. വീടിന്റെ...

മഴ മുന്നറിയിപ്പ്, ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരള-...

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

Popular this week