25.4 C
Kottayam
Friday, October 4, 2024

കൊല്ലാനെത്തിയത്‌ ചാർട്ടേഡ് വിമാനത്തിൽ; അബുദാബിയിലെ ഇരട്ടക്കൊല നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിൻ

Must read

നിലമ്പൂര്‍: അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, ഇദ്ദേഹത്തിന്റെ മാനേജരായിരുന്ന ചാലക്കുടി സ്വദേശിനി എന്നിവരെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ തടവില്‍പാര്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫിന്റെ കൂട്ടാളികളായ അജ്മല്‍, ഷഫീഖ്, ഹബീബ് എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് അബുദാബിയിലെ ഇരട്ടക്കൊലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്.

2020 മാര്‍ച്ച് അഞ്ചാം തീയതിയാണ് ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ കൂടുതല്‍ അന്വേഷണവും ഉണ്ടായില്ല. എന്നാല്‍ നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെ അബുദാബിയിലെ സംഭവത്തിലും വഴിത്തിരിവുണ്ടാവുകയായിരുന്നു. ഷൈബിന്‍ അഷ്‌റഫിനെതിരേ കൂട്ടാളികളായ മറ്റുപ്രതികള്‍ നല്‍കിയ തെളിവുകളില്‍ അബുദാബിയിലെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ യാതൊരു സംശയവും തോന്നാതെ എങ്ങനെ കൊല്ലണം, എന്തൊക്കെ ചെയ്യണം, മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളാണ് നിരവധി കടലാസുകളില്‍ പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ കടലാസുകള്‍ അബുദാബിയിലെ ഫ്‌ളാറ്റില്‍ ഒട്ടിച്ചുവെച്ചതിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് അബുദാബിയിലെ കൊലപാതകങ്ങളുടെയും ചുരുളഴിച്ചിരിക്കുന്നത്. ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും പോലീസിനെ സമീപിച്ചിരുന്നു.

ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കഴിഞ്ഞദിവസം പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ നൗഷാദും ഈ സംഘത്തിലുണ്ടായിരുന്നു. നേരത്തെ ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. എന്നാല്‍ പിന്നീട് സാമ്പത്തിക തര്‍ക്കങ്ങളും മറ്റുപ്രശ്‌നങ്ങളും കാരണം ഇരുവരും തമ്മിലുള്ള ബന്ധം അകന്നു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിന്‍ അഷ്‌റഫ് രഹസ്യബന്ധം പുലര്‍ത്തിയതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇതേത്തുടര്‍ന്ന് ഹാരിസ് ഭാര്യയെ മൊഴി ചൊല്ലുകയും ചെയ്തു.

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതും താനുമായുള്ള രഹസ്യബന്ധം കാരണം ഭാര്യയെ മൊഴി ചൊല്ലിയതുമെല്ലാം ഹാരിസിനോടുള്ള ഷൈബിന്റെ പകയ്ക്ക് കാരണമായെന്നാണ് വിവരം. മയക്കുമരുന്ന് കേസില്‍ തന്നെ ഒറ്റിയത് ഹാരിസാണെന്നാണ് ഷൈബിന്‍ കരുതിയിരുന്നത്. ഇതിന്റെയെല്ലാം പകയിലാണ് ഹാരിസിനെയും മാനേജറെയും കൊലപ്പെടുത്താന്‍ ഷൈബിന്‍ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഷൈബിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ നിലമ്പൂരില്‍നിന്നാണ് ഇയാള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തന്റെ വിശ്വസ്തരായ കൂട്ടാളികളെയാണ് പദ്ധതി നടപ്പാക്കാനായി ഷൈബിന്‍ നിയോഗിച്ചത്. ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ അബുദാബിയില്‍ എത്തിച്ച പ്രതി, ഹാരിസ് താമസിക്കുന്ന കെട്ടിടത്തിലെ മറ്റൊരു ഫ്‌ളാറ്റില്‍ ഇവരെ താമസിപ്പിച്ചു. വാടക ഫ്‌ളാറ്റില്‍ ദിവസങ്ങളോളം താമസിച്ച കൊലയാളി സംഘത്തിന് വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും ഷൈബിന്‍ നിലമ്പൂരില്‍നിന്ന് നല്‍കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ആശയവിനിമയം.

അജ്മല്‍, ഷഫീഖ്, ഹബീബ്, നൗഷാദ് എന്നിവര്‍ ചേര്‍ന്ന് മാനേജരായ യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കെട്ടിടത്തിലെ സിസിടിവി ഇല്ലാത്ത വഴിയിലൂടെ ഹാരിസിന്റെ ഫ്‌ളാറ്റിലേക്കെത്തിയ ഇവര്‍ അകത്തേക്ക് ഇരച്ചുകയറിയതിന് പിന്നാലെ ഫ്‌ളാറ്റിലുണ്ടായിരുന്ന യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹാരിസിനെ കൊണ്ട് ബലമായി യുവതിയുടെ കവിളില്‍ അടിപ്പിക്കുകയും കഴുത്തില്‍ പിടിച്ച് ഞെരിപ്പിക്കുകയും ചെയ്തു. പിന്നാലെ ഹാരിസിനെ കൊണ്ട് മദ്യം കുടിപ്പിച്ചു. മുറിയിലുണ്ടായിരുന്ന ആപ്പിളിലും കടിപ്പിച്ചു. ഇതിനുശേഷമാണ് കൈഞരമ്പ് മുറിച്ച് കുളിമുറിയില്‍ തള്ളിയത്. കുളിമുറിയില്‍ തളംകെട്ടിയ രക്തത്തില്‍ ഹാരിസിന്റെ ചെരിപ്പ് മുക്കി. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഈ ചെരിപ്പിട്ട് ഫ്‌ളാറ്റിലൂടെ നടന്നു. മദ്യപിച്ചതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തിയത് ഹാരിസാണെന്നും ഇതിനുശേഷം ഇയാള്‍ ജീവനൊടുക്കിയെന്നും വരുത്തിതീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം.

അബുദാബിയിലെ ഫ്‌ളാറ്റില്‍ രണ്ടുപേരെയും കൊന്നുതള്ളുമ്പോള്‍ ഇതെല്ലാം നിലമ്പൂരിലെ വീട്ടിലിരുന്ന് ഷൈബിന്‍ ലൈവായി മൊബൈലില്‍ കാണുന്നുണ്ടായിരുന്നു. വീഡിയോ കോളില്‍ ലൈവായി തന്നെ കൊലയാളിസംഘത്തിന് വേണ്ട നിര്‍ദേശങ്ങളും ഇയാള്‍ നല്‍കി.

കഴിഞ്ഞദിവസം മൂന്ന് പ്രതികളെ പിടികൂടിയെങ്കിലും ഇവരെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനിടെ, കഴിഞ്ഞദിവസം പിടിയിലായ പ്രതികളെ പരിചയമുണ്ടോ എന്ന് അറിയാനായി ഹാരിസിന്റെ മാതാവിനെയും സഹോദരിയെയും പോലീസ് നിലമ്പൂരിലേക്ക് വിളിപ്പിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നായിരുന്നു ഹാരിസിന്റെ മാതാവ് സൈറാബിയുടെ പ്രതികരണം. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം, ഷൈബിനുമായി ബന്ധപ്പെട്ട കൂടുതല്‍പേര്‍ ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്. നിലമ്പൂരിലും വയനാട്ടിലുമായി വന്‍ ഗുണ്ടാസംഘത്തെയാണ് പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫ് പോറ്റിവളര്‍ത്തിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

‘പ്രവര്‍ത്തകരെ നിയന്ത്രിക്കൂ’ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍...

‘ഇസ്രയേല്‍ രക്തദാഹി’; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍...

ഒരു കപ്പലിൽനിന്ന് മാത്രം 10,330 കണ്ടെയ്‌നറുകൾ; വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു നേട്ടംകൂടി

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചു. ഇന്ത്യയില്‍ ഒരു കപ്പലില്‍നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍...

Popular this week