25.1 C
Kottayam
Sunday, September 29, 2024

‘പഞ്ചാബ് മോഡല്‍’ പ്രസംഗത്തില്‍ മന്ത്രിസ്ഥാനം പോയ ബാലകൃഷ്ണ പിള്ളയുടെ വഴിയില്‍ സജി ചെറിയാനും ‘കുന്തം, കൊടച്ചക്ര’ത്തില്‍ കുടുങ്ങി ചെങ്ങന്നൂര്‍ എം.എല്‍.എ

Must read

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമര്‍ശം നിയമപ്രശ്‌നങ്ങളിലേക്കും അദ്ദേഹത്തിന്റെ രാജിയിലേക്കും നയിച്ചപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ് അന്തരിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ ‘പഞ്ചാബ് മോഡല്‍’ പ്രസംഗം. ബാലകൃഷ്ണപിള്ളയ്ക്കു മന്ത്രിസ്ഥാനം നഷ്ടപ്പെടാനിടയാക്കിയ വിവാദപ്രസംഗമുണ്ടായത് 1985 ല്‍.

എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരള കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തിലാണ് വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയത്. പാലക്കാട്ട് അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയ റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയ സാഹചര്യത്തിലായിരുന്നു പ്രസംഗം.പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ ആരോപണം.

”കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു പോയി. ഭൂട്ടാസിങ്ങിനു പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായതു കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിനു ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിനിറങ്ങണം,” എന്നായിരുന്നു പ്രസംഗം. പഞ്ചാബില്‍ വിഘനവാദം കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ബാലകൃഷ്ണപിള്ളയുടെ ഈ വാക്കുകള്‍.

പ്രസംഗത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ വിഷയം പൊതുതാല്‍പ്പര്യ ഹര്‍ജിയായി ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ ബാലകൃഷ്ണപിള്ളയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

ബാലകൃഷ്ണപിള്ള നടത്തിയതിനേക്കാള്‍ ഗൗരവമായ പരാമര്‍ശമാണു മന്ത്രി സജി ചെറിയാനില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഉന്നയിച്ചത്.സജി ചെറിയാന്‍ ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയിരിക്കുന്നതെന്നു ചില നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു.

”നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും, ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും മനസാക്ഷിയെ മുന്‍നിര്‍ത്തിയും നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു,” എന്നായിരുന്നു സജി ചെറിയാന്‍ സത്യപ്രതിജ്ഞാ വാചകം.

എന്നാല്‍, തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നായിരുന്നു മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രിയുടെ വിമര്‍ശം. ജനാധിപത്യം, മതേതരത്വം, കുന്തം, കൊടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും. ബ്രിട്ടീഷുകാര്‍ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. അതില്‍ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റിയതാണു ഭരണഘടന. അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളര്‍ന്നുവരുന്നത്,” സജി ചെറിയാന്‍ പറഞ്ഞു.

സജി ചെറിയാന്റെ പ്രസംഗം ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണെന്നു റിട്ട. ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണത്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗത്തേക്കാള്‍ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. പ്രസംഗം രാജ്യദ്രോഹമാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. ഇതേ അഭിപ്രായമാണു പല നിയമവിദഗ്ധരും പങ്കുവയ്ക്കുന്നത്.

എന്നാല്‍, സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നു പറയാന്‍ കഴിയില്ലെന്നാണു മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയുടെ നിലപാട്. ഭരണഘടന വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനത്തിന്റെ ഗണത്തില്‍പ്പെടുത്താം. ഭരണഘടനയെ വിമര്‍ശിക്കുന്നതു കുറ്റമല്ല. അനാദരവ് കാണിക്കുന്നതാണു കുറ്റമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതായും ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതില്‍ ദുഖവും ഖേദമുണ്ടെന്നും അദ്ദേഹം നിയമഭയില്‍ നല്‍കിയ വിശദീകരണത്തതില്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കര്‍ശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിവന്നത്. പാര്‍ട്ടി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. ഭരണഘടനയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തതും നിര്‍ണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week