25.9 C
Kottayam
Saturday, September 28, 2024

ശ്രീലങ്കയില്‍ സ്ഥിതി അതീവഗുരുതരം; കലാപം വ്യാപിയ്ക്കുന്നു,കര്‍ഫ്യൂ നീട്ടി

Must read

കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച് കര്‍ഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കര്‍ഫ്യൂ മെയ് 11 വരെ നീട്ടിയത്.

പൊതു റോഡുകള്‍, റെയില്‍വേ, പാര്‍ക്കുകള്‍, വിനോദ സഞ്ചാര മേഖലകള്‍ ബീച്ച് എന്നിവിടങ്ങളില്‍ പോകാനോ ആളുകള്‍ ഒത്തുകൂടാനോ പാടില്ല. സര്‍ക്കാരിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തില്‍ ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങളിലായി സംഘര്‍ഷം വ്യാപിക്കുകയാണ്. ഇതിന് പിന്നാലെയാണ് കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്.

പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തില്‍ അഭയം പ്രാപിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും. ലങ്കയിലെ ട്രിങ്കോമാലി നേവല്‍ ബേസില്‍ ആണ് ഇവര്‍ അഭയം പ്രാപിച്ചിരിക്കുന്നത് എന്ന് ശ്രീലങ്കന്‍ വാര്‍ത്താ ഏജന്‍സിയായ ന്യൂസ് കട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം പ്രതിഷേധക്കാര്‍ നാവിക താവളത്തിന് മുന്നിലും പ്രതിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധം കനക്കുമ്പോള്‍ എംപിമാര്‍ രാജ്യം വിടുന്നത് തടയാന്‍ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടം പ്രതിഷേധക്കാര്‍ തടഞ്ഞതായും ഒരു പ്രത്യേക റിപ്പോര്‍ട്ട് പറയുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം മഹിന്ദ രാജപക്സെ അണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ന് പൊതു ജനങ്ങള്‍ക്ക് ഭക്ഷണം, ഇന്ധനം, അവശ്യമരുന്നുകള്‍ എന്നിവയൊന്നും രാജ്യത്ത് ലഭ്യമല്ലാതെയാക്കിയെന്നും ഇവര്‍ പറയുന്നു. മഹിന്ദ രാജപക്സെയുടെ രാജിക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ കുടുംബം ഒളിവില്‍ പോയിരുന്നു.

പ്രതിഷേധങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രാജപക്സെ രാജി സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് മഹിന്ദയുടെ അനുയായികളും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും തമ്മില്‍ കൊളംബോയിലുടനീളം സംഘര്‍ഷമുണ്ടാക്കി. ഭരണകക്ഷി അംഗങ്ങളുടെ 41-ലധികം വീടുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു.

തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ 230 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. അതേ സമയം നിയമനിര്‍മ്മാതാവ് അമരകീര്‍ത്തി അതുകോരള മൂന്ന് പ്രക്ഷോപകര്‍ക്ക് നേരെ പേരെ വെടിയുതിര്‍ത്തു. അവരില്‍ ഒരാള്‍ മരണപ്പെട്ടു. ശേഷം അതുകോരള സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാനും സമാധാനപരമായി പ്രതിഷേധം തുടരാനും സജിത് പ്രേമദാസയും മറ്റ് പ്രതിപക്ഷ എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തിങ്കളാഴ്ച രാജപക്സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ശ്രീലങ്കന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചത് രാജപക്സെ അനുകൂലികളാണെന്ന് എന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സി ഡി വിക്രമരത്നെ പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week