24.3 C
Kottayam
Sunday, September 29, 2024

നിലവിളക്കില്‍ നിന്ന് ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നു, നിലവിളിച്ച് പെണ്‍കുട്ടി; ജീവിതത്തിലേക്ക് കോരിയെടുത്തോടി ഫിറോസ്, കൈയ്യടി

Must read

തൃശൂര്‍: മരണത്തെ മുഖാമുഖം കണ്ട കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് തൃശൂര്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരായ വാടാനപ്പള്ളി സ്വദേശി പിഎ ഫിറോസ്, ദേവേഷ് എന്നിവര്‍. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നിയോഗം പോലെ ദൈവത്തിന്റെ കരങ്ങളായി ആളിക്കത്തുന്ന തീയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ കോരിയെടുത്തത്. നിലവിളക്കില്‍ നിന്നും ശരീരം മുഴുവന്‍ പടര്‍ന്ന തീയില്‍ നിന്നാണ് കുഞ്ഞിനെ ഫിറോസ് രക്ഷിച്ചത്.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇരുവരും ഞമനേങ്ങാട് അംഗന്‍വാടി പരിസരത്ത് ഡ്യൂട്ടി കഴിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് അമ്മേ…. അമ്മേ….. എന്ന പിഞ്ചുകുഞ്ഞിന്റെ നിലവിളി ശബ്ദവും സ്ത്രീകളുടെ കൂട്ടക്കരച്ചിലും കേട്ടത്. ഓടിച്ചെന്നപ്പോള്‍ ഭയാനകമായ കാഴ്ചയാണ് കണ്ടത്. നിലവിളക്കില്‍ നിന്ന് വസ്ത്രത്തിന് തീപ്പിടിച്ച് ശരീരം മുഴുവന്‍ തീയുമായി ഒരു ചെറിയ പെണ്‍കുട്ടി വീടിന്റെ ഉമ്മറത്ത് ഓടുന്നു….

വീട്ടില്‍ പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉള്ളത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവര്‍ക്ക് ഒന്നും പ്രതികരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയാണ്. അല്‍പ്പസമയം പോലും പാഴാക്കാതെ ഫിറോസ് വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. കുട്ടിയെ രക്ഷിക്കാനായി എന്തെങ്കിലും തുണിയോ ചാക്കോ കിട്ടുമോ എന്നറിയാന്‍ ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. മറ്റൊന്നും ആലോചിക്കാതെ, തീപിടിച്ച് കരയുന്ന കുട്ടിയെ എടുത്ത് മുറ്റത്തേക്ക് ഓടി. കുട്ടിയെ നിലത്തുകിടത്തി ഉരുട്ടി.

ഫിറോസ് കൈവശം ഉണ്ടായിരുന്ന ബാഗ് ഉപയോഗിച്ച് കുട്ടിയുടെ ദേഹത്തെ തീയണക്കാന്‍ ശ്രമിച്ചു. അല്‍പ്പനേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണഞ്ഞു. ഉടന്‍ തന്നെ സമീപവാസിയായ ഒരാളുടെ കാറില്‍ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

മാര്‍ച്ച് 10നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഏറെ നാള്‍ വെന്റിലേറ്റിലാണ് പരിചരിച്ചത്. പരിക്ക് ഭേദമായതോടെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. തീ ഉടന്‍ കെടുത്തിയതും പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചതുമാണ് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. അച്ഛന്റെ വീടായ പാലക്കാടാണ് ഇപ്പോള്‍ കുട്ടിയും കുടുംബവും കഴിയുന്നത്.

സംഭവത്തിന് ശേഷം എനിക്ക് വല്ലാതെ പേടി തോന്നി. കുട്ടികള്‍ക്കു സംഭവിക്കുന്ന ഓരോ അപകടങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ വേദനപ്പെടുത്തുമല്ലോ…! പിറ്റേ ദിവസം ഞാന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതെന്നും, കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ ഇതെല്ലാം ഭാര്യയോടും കുട്ടികളോടും പറഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ ആ കുട്ടിയെക്കുറിച്ചുള്ള രംഗം നിറഞ്ഞു നിന്നു. ഞാന്‍ ആ കുട്ടിയുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടു. ഒരാഴ്ച കൊണ്ട് കുട്ടിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായി. എനിക്ക് ആ കുട്ടിയെ പോയി കാണണമെന്നുണ്ടായിരുന്നു.

എന്നാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കുട്ടിയെ റൂമിലേക്ക് മാറ്റുമ്പോള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഒരാഴ്ച പിന്നിട്ടു. അവളെ റൂമിലേക്ക് മാറ്റി. ഡ്യൂട്ടിക്കിടയില്‍ സമയം കണ്ടെത്തി, ഞാന്‍ കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നു. പൊള്ളലേറ്റ അവളുടെ ശരീരത്തിലെ മുറിവുകളെല്ലാം മാറി വരികയാണ്. എന്നെ കണ്ടപ്പോള്‍ കുട്ടിക്കും വീട്ടുകാര്‍ക്കും വളരെ സന്തോഷമായി. അവളുടെ മുഖം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. എന്തായാലും വലിയൊരു അപകടത്തില്‍ നിന്നുമാണ് കുട്ടി രക്ഷപെട്ടത്.

‘കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നത്. ആളിക്കത്തിയ തീയുമായി അവള്‍ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഗത്യന്തരമില്ലാതെ ഞങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് സാര്‍ അതുവഴി വന്നത്. സര്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ മകളെ എനിക്കു നഷ്ടപ്പെട്ടേനെ….’ -ഇതു പറയുമ്പോള്‍ അവളുടെ അമ്മ കരയുന്നുണ്ടായിരുന്നു.

തീ കെടുത്താനായി ആ സമയം എന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല. എങ്ങനെയോ മനസ്സാന്നിധ്യം വീണ്ടെടുത്താണ് ഞാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. ദൈവത്തിനു നന്ദി. കേരളാ പോലീസിലെ ഓരോ പൊലീസുദ്യോഗസ്ഥനുമുണ്ടായിരിക്കും ഇത്തരം അനുഭവങ്ങള്‍…ഫിറോസ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week