24.9 C
Kottayam
Sunday, October 6, 2024

എ.ടി.എമ്മുകളുടെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി പണം തട്ടുന്ന നാലംഗ സംഘം പിടിയില്‍

Must read

തൃശൂര്‍:എ.ടി.എമ്മുകളുടെ സെന്‍സറുകള്‍ പ്രവര്‍ത്തനരഹിതമാക്കി ബാങ്കുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന നാലംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍.ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ ഗോവിന്ദ് നഗര്‍ മനോജ് കുമാര്‍ (55), സൗത്ത് കാണ്‍പൂര്‍ സോലാപര്‍ഹ് സൗത്ത് അജയ് ഷങ്കര്‍ (33), കാണ്‍പൂര്‍ പാങ്കി പതര്‍സ സ്വദേശി പങ്കജ് പാണ്ഡേ (25), കാണ്‍പൂര്‍ ധബോളി സ്വദേശി പവന്‍ സിംഗ് (29) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും നൂറിലധികം എ.ടി.എം കാര്‍ഡും 35,000 രൂപയും പിടിച്ചെടുത്തു.

കഴിഞ്ഞ 9, 12 തിയതികളിലായി തൃശൂര്‍ അശ്വിനി ആശുപത്രിക്ക് സമീപമുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ 1,50,000 രൂപയുടെ ഇടപാടില്‍ ദുരൂഹതയുള്ളതായി സംശയിച്ച്‌ എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ എ.ടി.എം ചാനല്‍ മാനേജര്‍ ഷിനോജ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വിവിധ ബാങ്കുകളുടെ അക്കൗണ്ടും എ.ടി.എം കാര്‍ഡും സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുക.

അക്കൗണ്ടുകളില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച്‌ എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകും. എ.ടി.എമ്മുകള്‍ പണം പുറന്തള്ളുന്ന സമയം സെന്‍സറുകളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ തിരുകിക്കയറ്റി പ്രവര്‍ത്തനരഹിതമാക്കും. പണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെങ്കിലും, പണം പിന്‍വലിക്കപ്പെട്ടതായി കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തില്ല.

എ.ടി.എമ്മില്‍ സാങ്കേതിക തകരാര്‍ മൂലം പണം നല്‍കാന്‍ സാധിച്ചില്ല എന്നും കാണിക്കും. എ.ടി.എമ്മിലൂടെ പണം ലഭിച്ചില്ലെന്ന് കാട്ടി തട്ടിപ്പുകാര്‍ ബാങ്കില്‍ പരാതി നല്‍കും. ബാങ്ക് നിയമപ്രകാരം ഇത്തരത്തില്‍ പരാതി ലഭിച്ച്‌ മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നല്‍കണം. അതോടെ ബാങ്ക് പണം നല്‍കാന്‍ ബാദ്ധ്യസ്ഥരാകും. തട്ടിപ്പ് നിരവധി തവണ ആവര്‍ത്തിക്കും.

മറ്റ് അക്കൗണ്ടുകള്‍ വഴിയും ഇതുപോലെ ശ്രമിക്കും. അങ്ങനെ ലക്ഷങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചു. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് എ.ടി.എമ്മുകളിലെ സി.സി.ടി.വി കാമറകളില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ഈസ്റ്റ് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും, പൊലീസുദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ വെച്ച്‌ പിടികൂടിയത്.

പ്രതികളെ പിടികൂടിയതറിഞ്ഞ് ബാങ്ക് അധികൃതരും എ.ടി.എം കമ്ബനികളും ഈസ്റ്റ് സ്‌റ്റേഷനില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രതികള്‍ ഇത്തരത്തില്‍ തട്ടിപ്പുനടത്തിയിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ കാര്‍ഡുകളുടെ യഥാര്‍ത്ഥ അക്കൗണ്ട് ഉടമകളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തും.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സീനിയര്‍ സി.പി.ഒ ഷെല്ലാര്‍, സി.പി.ഒ വിജയരാജ്, ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ സി.പി.ഒ ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week