25.1 C
Kottayam
Thursday, October 3, 2024

ബലാത്സംഗത്തിനൊപ്പം അവയവ തട്ടിപ്പും, നൻമ മരത്തിൻ്റെ കൂടുതൽ ‘ചാരിറ്റികൾ’ പുറത്ത്

Must read

കൊച്ചി:ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയായ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധവുമുണ്ടെന്ന് പൊലീസ്.

പീഡിപ്പിക്കപ്പെട്ട യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ വൃക്ക വില്‍ക്കാന്‍ സംഘം ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. അന്ന് യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഘത്തിന്റെ പദ്ധതി പൊളിഞ്ഞത്. അനില്‍ എന്ന വ്യക്തിയാണ് ഇടനിലക്കാരനായി നിന്നതെന്നും പൊലീസ് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന അവയവ മാഫിയയുടെ ഭാഗമാണ് ഷംസാദും സംഘമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞആഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷംസാദിനെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്. മകന് ചികിത്സാ സഹായം വാഗ്ദാനം ചെയ്താണ് ഇയാളും സുഹൃത്തുക്കളും വയനാട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്. സ്നേഹദാനം ചാരിറ്റബിള്‍ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയാണ് ഇയാള്‍ സഹായവാഗ്ദാനങ്ങളുമായി യുവതിയെ സമീപിച്ചത്.

യുവതിക്കും രോഗബാധിതനായ മകനുമൊപ്പം ഇയാള്‍ സഹായം ആവശ്യമുണ്ടെന്ന തരത്തില്‍ വീഡിയോ ചെയ്തിരുന്നു. ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഇവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മരിച്ചുപോകുമ്ബോള്‍ ആരും ഒന്നും കൊണ്ടുപോവില്ല. ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും വീഡിയോയില്‍ ഷംസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് എത്തിച്ച്‌ യുവതിയെ ഷംസാദും സംഘവും പീഡിപ്പിച്ചത്.

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം.
മനുഷ്യസ്നേഹിയായ ചാരിറ്റിപ്രവര്‍ത്തകന്‍ എന്നാണ് ഷംസാദ് സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഫേസ്ബുക്കിലും യുട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ഫാന്‍സ് പേജുകളും സോഷ്യല്‍മീഡിയയില്‍ നിരവധിയാണ്.

ഈ സെലിബ്രിറ്റി മറവിലാണ് ഇയാള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. ഇയാളും സംഘവും സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാമ്ബത്തിക സഹായങ്ങള്‍ ആവശ്യമുള്ള നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

Popular this week