25.1 C
Kottayam
Sunday, September 29, 2024

വ്യാജ ഡോക്ടര്‍ ഉണ്ടെന്ന ഡി.എം.ഒയുടെ മുന്നറിയിപ്പ് മുക്കി; നിരവധി പേരെ ചികിത്സിച്ചു

Must read

തലശേരി: തലശേരി ഒ.വി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത ഡോക്ടര്‍ ചികിത്സ നടത്തുന്നതായി ഡിഎംഒ മുന്നറിയിപ്പ് നല്‍കിയിട്ടും കത്ത് മുക്കി ചികിത്സ തുടര്‍ന്നു. മാനേജ്‌മെന്റില്‍ ഒരു വിഭാഗമാണ് കത്ത് മുക്കിയതെന്നാണ് ഇപ്പോഴത്തെ മാനേജ്‌മെന്റ് ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നല്‍കിയ മുന്നറിയിപ്പ് നോട്ടീസ് മുന്‍ മാനേജ്‌മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 16നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് തലശേരി കീര്‍ത്തി ഹോസ്പിറ്റല്‍ മാനേജ്‌മെന്റിനു നല്‍കിയത്.

എന്നാല്‍, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതെന്നും കത്ത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നു നീക്കിയതായും കീര്‍ത്തി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മുന്‍ മാനേജ്‌മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീര്‍ത്തിയില്‍ ചികിത്സ നടത്തുകയും ഗൃഹനാഥന്‍ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയെയും സ്ഥാപനത്തില്‍ കൊണ്ടുവന്നത് മുന്‍ മാനേജ്‌മെന്റാണ്.

വ്യാജ ചികിത്സയെത്തുടര്‍ന്നു ഗൃഹനാഥന്‍ മരിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതും മുന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടവരാണെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഡിഎംഒ നല്‍കിയ മുന്നറിയിപ്പ് കത്ത് പൂഴ്ത്തിവച്ചതിലൂടെ നിരപരാധികളായ നിരവധി രോഗികളാണ് വ്യാജ ചികിത്സയ്ക്കു വിധേയരായിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനത്തില്‍നിന്നു വന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവമായ കത്ത് പൂഴ്ത്തിവച്ചവര്‍ക്കെതിരേ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഓപ്പറേഷന്‍ ഉള്‍പ്പെടെ നടത്തിയ സുമേശ് എന്ന വ്യാജ ഡോക്ടര്‍ക്കെതിരേയാണ് 498 -ാം വകുപ്പ് പ്രകാരം തലശേരി പോലീസ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week