24.3 C
Kottayam
Sunday, September 29, 2024

ശൈലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കൽ,പിണറായിയെ നിർത്തിപ്പൊരിച്ച് കേന്ദ്രകമ്മിറ്റി

Must read

ന്യൂഡൽഹി:ആരോഗ്യമന്ത്രിയായി മികച്ചപ്രകടനം കാഴ്ചവെച്ച കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒഴിവാക്കിയതിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ വിമർശം.മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചർച്ചയ്ക്കിടെ കേരള ഘടകത്തിന്റെ തീരുമാനത്തെ വിമർശിച്ചത്. മുൻധനമന്ത്രി, മുൻ പൊതുമരാമത്തുമന്ത്രി തുടങ്ങിയ മുതിർന്ന നേതാക്കളെ സ്ഥാനാർഥിത്വത്തിൽനിന്നു മാറ്റിനിർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളഘടകത്തിന്റെ പ്രതിരോധം.

ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തിയതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ കേരള ഘടകത്തിന്റേതു നയപരമായ തീരുമാനമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോടു വ്യക്തമാക്കി. നിശ്ചിത തവണ മത്സരിച്ച മുൻമന്ത്രിമാരെയും മുതിർന്ന നേതാക്കളെയും സ്ഥാനാർഥികളാക്കിയില്ല. ആ തീരുമാനം ജനങ്ങളും അംഗീകരിച്ചതിന്റെ തെളിവാണ് കേരളത്തിലെ തിരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തുടർഭരണം നേടിയ ജനവിധിയെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പശ്ചിമബംഗാളിൽ 1946-നു ശേഷം ഒരു കമ്യൂണിസ്റ്റ് പോലും നിയമസഭയിൽ ഇല്ലാത്തവിധം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. എന്നാൽ, ബംഗാളിലെ ജനങ്ങൾ ബി.ജെ.പി.ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനുമെതിരേ ഉയിർത്തെഴുന്നേറ്റു. ബി.ജെ.പി.യെ പരാജയപ്പെടുത്തണമെന്ന ആഗ്രഹത്തിൽ തൃണമൂൽ കോൺഗ്രസിനു വോട്ടുചെയ്തു. കോൺഗ്രസും ഇടതുപക്ഷവും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ചേർന്നുള്ള സഖ്യത്തെ ബി.ജെ.പി.ക്കു ബദലായി ജനങ്ങൾ കണ്ടില്ല. ബംഗാളിൽ മാത്രമല്ല, രാജ്യമെമ്പാടും തുടക്കം മുതലേ ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രു.

ബംഗാളിന്റെ പ്രത്യേക സാഹചര്യത്തിൽ തൃണമൂലിനെ തോൽപ്പിക്കാൻ ഇടതുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, പ്രായോഗികമായി ബി.ജെ.പി.യെയും തൃണമൂലിനെയും ഒരുപോലെ എതിർക്കുന്നുവെന്ന സ്ഥിതിയുണ്ടായി. ഇത്തരം പിഴവുകൾ സംഭവിച്ചതു തിരുത്തി മുന്നോട്ടുപോവും. ബംഗാളിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തി തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കും. ഈ മാസം 12, 13 തിയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ താനും പങ്കെടുക്കുന്നുണ്ടെന്ന് യെച്ചൂരി അറിയിച്ചു.

ദേശീയതലത്തിലുള്ള സഹകരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ബി.ജെ.പി.വിരുദ്ധ സഖ്യത്തിൽ ആരോടും അയിത്തമില്ലെന്നും തൃണമൂൽ ഇപ്പോൾത്തന്നെ പ്രതിപക്ഷസഖ്യത്തിലുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week