24.9 C
Kottayam
Sunday, October 6, 2024

കൊവിഡിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം; അഞ്ച് ശതമാനം കോളേജ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പഠനം

Must read

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് മുതല്‍ സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും അഞ്ച് ശതമാനം പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പഠനങ്ങള്‍. 60 ശതമാനം വിദ്യാര്‍ത്ഥികള്‍ പലതോതില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് പഠനത്തില്‍ കണ്ടയത്തിയത്.

ആര്‍ട്‌സ്, സയന്‍സ് ഗ്രൂപ്പുകള്‍ ഐച്ഛിക വിഷയമായി എടുത്ത ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ 55 ശതമാനം പേര്‍ തങ്ങളുടെ ഭാവിയെ കുറിച്ച് ആകുലരാണെന്നും തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ അക്കാഡമികവും മാനസികപരവുമായ പ്രവൃത്തികളെക്കുറിച്ചാണ് പഠനങ്ങള്‍ നടന്നത്. കൊവിഡ് കാലത്ത് തങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് പല കുട്ടികളും തുറന്ന് സംസാരിക്കുകയും ചെയ്തു ഈ കണ്ടെത്തലുകള്‍ അക്കാഡമിക സമൂഹത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളില്‍ 22.34 ശതമാനവും മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുള്ളവരാണ്. 5.17ശതമാനം പേര്‍ ആത്മഹത്യാശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതിനായി ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കും മുതിര്‍ന്നതായും വെളിപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ 53ശതമാനം പേര്‍ ഏകാന്തതയില്‍ അഭയം തേടിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ആര്‍ട്‌സ്, സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന 28 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും നേരിയ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്. 14.8 ശതമാനം പേര്‍ സാമാന്യ തോതിലുള്ള സമ്മര്‍ദ്ദവും 9.9 ശതമാനം പേര്‍ താരതമ്യേന വലിയ മാനസിക സംഘര്‍ഷങ്ങളും നേരിടുന്നവരാണ്. ആറ് ശതമാനം പേര്‍ ഗുരുതര മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് പഠനത്തില്‍ കണ്ടെത്തി.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നടന്ന പഠനത്തില്‍ കേരളത്തിലെ 182 കോളേജുകളില്‍ നിന്നായി 8005 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മാനസികമായി കൂടുതല്‍ ഉയര്‍ന്നവരെന്നും പഠനത്തില്‍ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week