25.1 C
Kottayam
Sunday, September 29, 2024

പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങള്‍ അളക്കരുതെന്ന് എഎം ആരിഫ് എം.പി

Must read

കൊച്ചി:പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എപി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുതെന്ന് എഎം ആരിഫ് എംപി. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വികസനം അവിടെ കെട്ടി ഏല്‍പ്പിക്കരുത്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് ദ്വീപില്‍ ആവശ്യമുള്ളതെന്നും ആരിഫ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

ആരിഫ് എംപി പറഞ്ഞത്:

”അബ്ദുള്ളക്കുട്ടി പറയുന്നത് കേരളത്തില്‍ മാത്രമാണ് പ്രതിഷേധമെന്നാണ്. എന്നാല്‍ ദ്വീപിലുള്ള എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നാണ് സേവ് ലക്ഷദ്വീപ് ഫോറം തുടങ്ങിയത്. അതില്‍ ബിജെപിക്കാരും മറ്റെല്ലാ പാര്‍ട്ടിക്കാരും അംഗങ്ങളാണ്. അവരെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങളെ അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. താങ്ങാന്‍ സാധിക്കാത്ത വികസനം അവരില്‍ കെട്ടി ഏല്‍പ്പിക്കരുത്. അതൊരു ദ്വീപാണ്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് അവിടെ ആവശ്യമുള്ളത്.”

കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു. ”ലക്ഷദ്വീപിന് വേണ്ടി നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ഒരു ജനതയ്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്കൊപ്പമാണ് കേരളത്തിലെ പൊതുസമൂഹം നില്‍ക്കുന്നത്.”

മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനും എഎം ആരിഫ് മറുപടി നല്‍കി. ”പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്കുള്ള അബ്ദുള്ളക്കുട്ടിയുടെ ആ യാത്ര തുടരുകയാണ്. ആദ്യം ഇടതിനൊപ്പം പിന്നെ കോണ്‍ഗ്രസ്, ഒടുവില്‍ ബിജെപി. ഇനിയും ചേക്കേറാന്‍ വല്ല പാര്‍ട്ടിയുമുണ്ടെങ്കില്‍, എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്ന സ്ഥാനങ്ങള്‍ കിട്ടുമെങ്കില്‍ പോകുന്ന അബ്ദുള്ളക്കുട്ടിക്ക് ഫൈസലിനെ കുറ്റം പറയാന്‍ സാധിക്കും.”

ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ യാത്രവിലക്കിനെ നിയമപരമായി നേരിടുമെന്നും ആരിഫ് എംപി പറഞ്ഞു. ”ദ്വീപിലേക്ക് പോകും മുന്‍പ് എംപിമാര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. മാത്രമല്ല, ദ്വീപിലെത്തി ക്വാറന്റൈനില്‍ ഇരിക്കാന്‍ തയ്യാറാണെന്നും അഡ്മിനിസ്‌ട്രേറ്ററെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week