24.4 C
Kottayam
Sunday, September 29, 2024

കേരളത്തിലും തമിഴ്നാട്ടിലും പ്രളയ സമാനമായ സാഹചര്യം; കേന്ദ്ര ജല കമ്മീഷന്‍

Must read

ന്യുഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴ കേരളത്തിലും തമിഴ്നാട്ടിലും രൂക്ഷമായ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഇരു സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ കമ്മീഷന്‍ ‘ഓറഞ്ച് ബുള്ളറ്റിന്‍’ പുറപ്പെടുവിച്ചു.

ജലനിരപ്പ് അപകടകരമായ സാഹചര്യത്തിലേക്ക് ഉയരാമെന്നും അതീതീവ്രമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടേക്കാമെന്നും ജലകമ്മീഷന്‍ പ്രവചിക്കുന്നു. കേരളത്തില്‍ മണിമല, അച്ചന്‍മകാവില്‍ ആറുകളും തമിഴ്നാട്ടില്‍ കൊടിയാറ്റിലും ജലനിരപ്പ് അപകടകരമായ സ്ഥിതിയിലേക്ക് ഉയര്‍ന്നുവെന്നും ജല കമ്മീഷന്‍ രാവിലെ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കണ്ണൂരില്‍ നിന്നും 290 കിലോമീറ്റര്‍ അകലെ ലക്ഷദ്വീപ് തിരത്തിനു സമീപത്താണ്. ഇത് ഗുജറാത്ത് തീരത്തേക്ക് പോകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.കര്‍ണാടക, ലക്ഷദ്വീപ്, ഗോവ, മഹാരാഷ്ട്ര തീരങ്ങള്‍ കടന്ന് മേയ് 18ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തും.

കേരളത്തില്‍ തീരദേശ മേഖലയില്‍മാത്രമല്ല, മലയോര മേഖലയിലും കാറ്റും മഴയും വലിയ നാശനഷ്ടമാണ് വരുത്തിയത്. വന്‍മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വടകരയില്‍ കടലാക്രമണം രൂക്ഷമായതോടെട 300 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വലിയ കാറ്റ് അനുഭവപ്പെടുന്നുണ്ട്.

അടിമാലി കല്ലാര്‍കുട്ടി ഡാം തുറന്നു. ഹൈറേഞ്ച് മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ട്. പാലാ കരൂര്‍ പള്ളിക്ക് സമീപം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആലപ്പുഴ തീരപ്രദേശത്ത് മാത്രമല്ല നഗരപ്രദേശത്തും വലിയ നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. സെന്റ് ജോസഫ്സ് സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കുട്ടനാട് പാടശേഖരങ്ങളില്‍ മടവീഴ്ച തുടരുകയാണ്. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചു. 11 മണിക്കാണ് യോഗം. ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേന പ്രതിനിധികളും പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week