24.1 C
Kottayam
Monday, September 30, 2024

ജുമാ നമസ്‌ക്കാരം മുതല്‍ പിടിഎ യോഗം വരെ രണ്ടാമത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഉറവിടം വ്യക്തമല്ല,പോത്തന്‍കോട് പഞ്ചായത്ത് ക്വോറന്റയിന്‍ ചെയ്തു

Must read

<p>തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരിച്ച അബ്ദുള്‍ അസീസ് ആരെല്ലാമായി അടുത്ത് ഇടപഴകിയെന്ന് അവരവര്‍ക്കൊക്കെ അറിയാം. അതുകൊണ്ടു തന്നെ മക്കളടക്കമുള്ള ഈ ആളുകള്‍ ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.</p>

<p>ഇതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നത് എവിടെ നിന്ന് എന്നത് ഏറെക്കുറെ അറിവായിട്ടുണ്ട്. അദ്ദേഹം പങ്കെടുത്ത ചില ചടങ്ങുകളില്‍ വിദേശത്ത് നിന്നും വന്ന ചില ബന്ധുക്കളും പങ്കെടുത്തിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിന്നുള്ളവരുമായും അസീസ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യുകയാണെന്നും വരും ദിവസങ്ങളില്‍ ഇവരുടെ സ്രവം പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. </p>

<p>ഈ മാസം ആദ്യം മുതല്‍ 20 ദിവസങ്ങളില്‍ കൊച്ചുമകളുടെ സ്‌കൂളിലെ പിടിഎ അടക്കമുള്ള പരിപാടികളില്‍ അസീസ് പങ്കെടുത്തിരുന്നു. രണ്ടു മരണാനന്തര ചടങ്ങുകള്‍, വിവാഹം, ബാങ്ക് ചിട്ടിലേലം, ജുമാ നമസ്‌ക്കാരം എന്നിവയെല്ലാം നിര്‍വ്വഹിച്ചു. ഇതിന് പുറമേ നാട്ടിലെ ഒരു കടയില്‍ പോയി ഇരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ അസീസുമായി അടുത്ത ഇടപഴകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം എല്ലാവര്‍ക്കും അക്കാര്യം അറിയാം. അവര്‍ ക്വാറന്റൈനില്‍ പോകുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. </p>

<p>അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ മറ്റ് അസുഖങ്ങളാണ് മരണകാരണമെന്നുമാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചത്. രോഗവ്യാപനം സംബന്ധിച്ചോ സമ്പര്‍ക്കത്തിലുള്ളവരെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍ നിന്നും തേടാന്‍ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോഗികളുടേയും ചികിത്സ നാം നിശ്ചയിച്ചിട്ടുള്ളത്. </p>

<p>പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോഗങ്ങള്‍ ഉള്ളവ!ര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് രോഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്. ഇതു കൊണ്ടാണ് പ്രായമായ ആളുകള്‍ ഈ കാലയളവില്‍ വീടുകളില്‍ തന്നെ കഴിയണം എന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week